Friday 17 October 2014

നന്നായി വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ട്?


 വസ്ത്രധാരണം എങ്ങനെയുള്ളതാണെന്ന് വസ്ത്രധാരണത്തിനും ചമയത്തിനും ഞങ്ങള്‍ ഇത്ര ശ്രദ്ധ നല്‍കുന്നത് എന്തുകൊണ്ടാണ്?
ഞങ്ങളുടെ ദൈവത്തെ ആദരിക്കുന്നതിനായി. കാഴ്ചയ്ക്ക് എങ്ങനെയാണെന്നു നോക്കിയല്ല ദൈവം നമ്മളെ വിലയിരുത്തുന്നത് എന്നതു ശരിയാണ്. (1 ശമൂവേല്‍ 16:7) എന്നിരുന്നാലും, ആരാധനയ്ക്കായി കൂടിവരുമ്പോള്‍ ദൈവത്തോടും സഹാരാധകരോടും ആദരവു കാണിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സഭായോഗങ്ങള്‍ക്കു വരുമ്പോള്‍ നന്നായി വസ്ത്രധാരണം ചെയ്യുന്നത്.  കോടതിയില്‍ ഒരു ന്യായാധിപന്റെ മുമ്പാകെ ഹാജരാകേണ്ട സാഹചര്യം  വന്നാല്‍ അദ്ദേഹത്തിന്റെ  സ്ഥാനത്തെ ആദരിക്കുന്നതുകൊണ്ടുതന്നെ, അലസമോ മാന്യമല്ലാത്തതോ ആയ വസ്ത്രം ധരിച്ചുകൊണ്ട് ഒരിക്കലും  അവിടെ ചെല്ലില്ല. അതുപോലെ, 'സര്‍വ്വഭൂമിക്കും ന്യായാധിപതിയായ' യഹോവയാം ദൈവത്തോടും അവന്റെ  ആരാധനയ്ക്കായി കൂടിവരുന്ന സ്ഥലത്തോടും ഉള്ള ആദരവ് വസ്ത്രധാരണത്തിന്റെ  കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.—ഉല്പത്തി 18:25.
ഞങ്ങളെ നയിക്കുന്ന മൂല്യങ്ങള്‍ക്ക് തെളിവുനല്‍കാനായി. 'വിനയത്തോടും സുബോധത്തോടുംകൂടെ' വസ്ത്രധാരണം ചെയ്യാന്‍ ക്രിസ്ത്യാനികളെ ബൈബിള്‍ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 2:9, 10) 'വിനയത്തോടെ' വസ്ത്രം ധരിക്കുക എന്നാല്‍ എന്താണ് അര്‍ഥം? പകിട്ടേറിയതോ മറ്റുള്ളവരില്‍ അനുചിതമായ വികാരങ്ങള്‍ ഉണര്‍ത്തുന്നതോ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ആയ വേഷം ധരിച്ചുകൊണ്ട് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കുക എന്നാണ്. 'സുബോധത്തോടെ' വസ്ത്രധാരണം ചെയ്യുക എന്നതിന്റെ  അര്‍ഥമോ? അലസമോ അതിരുകടന്നതോ ആയ വേഷവിധാനങ്ങള്‍ക്കു പകരം മാന്യമായി വസ്ത്രം ധരിക്കുക എന്നാണ്. മേല്‍പ്പറഞ്ഞ തത്ത്വങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ സ്വന്തം അഭിരുചിക്ക് ഇണങ്ങുന്ന വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ നമുക്കു തിരഞ്ഞെടുക്കാനാകും. ഈ വിധത്തിലുള്ള മാന്യമായ വസ്ത്രധാരണം, നമ്മുടെ 'രക്ഷകനായ ദൈവത്തിന്റെ  പ്രബോധനത്തെ അലങ്കരിക്കുകയും' അവനു മഹത്ത്വം കരേറ്റുകയും ചെയ്യും. (തീത്തൊസ് 2:10; 1 പത്രോസ് 2:12) യോഗങ്ങള്‍ക്ക് ഞങ്ങള്‍ ഇങ്ങനെ നന്നായി വസ്ത്രധാരണം ചെയ്തു വരുന്നത് യഹോവയുടെ സത്യാരാധനയെ മറ്റുള്ളവര്‍ മതിപ്പോടെ വീക്ഷിക്കാന്‍ ഇടയാക്കുന്നു.
ഏതു തരത്തിലുള്ള വസ്ത്രം ധരിക്കുമെന്ന ചിന്ത യോഗങ്ങള്‍ക്കു വരുന്നതില്‍നിന്ന് നിങ്ങളെ പിന്തിരിപ്പിക്കരുത്. നമ്മുടെ വസ്ത്രങ്ങള്‍ വിലകൂടിയതോ മോടിയേറിയതോ ആയിരിക്കണമെന്നില്ല; മാന്യവും വൃത്തിയുള്ളതും ആയിരുന്നാല്‍ മതി.
ആരാധനയ്ക്കു കൂടിവരുമ്പോള്‍ മാന്യമായി വസ്ത്രധാരണം ചെയ്യേണ്ടത് എന്തുകൊണ്ട്?
വസ്ത്രധാരണത്തിന്റെ യും ചമയത്തിന്റെ യും കാര്യത്തില്‍ നമ്മളെ നയിക്കേണ്ട തത്ത്വങ്ങള്‍ ഏവ?
ലെഗ്ഗിന്‍സിനെച്ചൊല്ലി  വിവാദം
മാന്യമായ വസ്ത്രം ധരിക്കാതെ സമൂഹത്തില്‍ നിന്ന് മാന്യത ലഭിക്കും എന്ന് കരുതരുത്.സ്ത്രീകളുടെ വസ്ത്രധാരണ രീതി അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആക്ഷേപം വളരെക്കാലമായി ഉയരുന്നതാണ്. ഇതിലെ ശരി തെറ്റുകള്‍ തര്‍ക്കവിഷയമായി നില്‍ക്കുമ്പോള്‍ തന്നെ അടുത്തകാലത്ത് സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായ ഒരു വസ്ത്രധാരണ രീതിയെ പറ്റി സോഷ്യല്‍ മീഡിയയില്‍ വിവാദം കൊഴുക്കുകയാണ്. സ്ത്രീകള്‍ ചുരിദാറിനോടോപ്പവും, മറ്റ് വസ്ത്രങ്ങളോടോപ്പവും ഉപയോഗിക്കുന്ന 'ലെഗ്ഗിന്‍സ്' എന്ന വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. കഴിഞ്ഞ ജൂണില്‍ കലാകൗമുദി വാരികയില്‍ വന്ന ലക്ഷ്മിബായ് തമ്പുരാട്ടിയുടെ 'ലെഗ്ഗിന്‍സ് മദമിളകിയ പെണ്ണുങ്ങള്‍' എന്ന ലേഖനത്തെ പിന്തുടര്‍ന്നാണ് ഇപ്പോഴത്തെ വിവാദം.
ലെഗ്ഗിന്‍സ് ധരിക്കുന്നത്തിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ മാന്യതയും നഗ്‌നതയും തിരിച്ചറിയാതെ പോകുന്നു. ലെഗ്ഗിന്‍സ് ധരിച്ച സ്ത്രീകള്‍ അരയ്ക്ക് താഴെ നഗ്‌നരായി നടക്കുകയാണ് എന്നും ലേഖനം ആരോപിക്കുന്നു. ഒരടിവസ്ത്രം മാത്രമിട്ട് തെരുവില്‍ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ തന്നെ അത്ഭുതപ്പെടുത്തുന്നതായും, ലെഗ്ഗിന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന നീലചിത്രങ്ങളായി മാറുന്നതായും ലക്ഷ്മി ബായ് തമ്പുരാട്ടി പറയുന്നു.
എമ്മി അവാര്‍ഡ് നേടിയ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ പട്രീഷ്യ ഫീല്‍ഡ് ആണ് എഴുപതുകളുടെ അവസാനം ആധൂനിക ലെഗ്ഗിന്‍സ് രൂപ കല്‍പ്പന ചെയ്തത്. അവര്‍ സെക്‌സ് ആന്റ് സിറ്റി എന്ന സിനിമയുടെ വസ്ത്രാലങ്കാര വിദഗ്ദയായിരുന്നു. സമ്പൂര്‍ണ്ണ ലൈംഗീക വസ്ത്രം എന്ന ഉദ്ദേശത്തോടെ പാശ്ചാത്യ വിപണിയിലെത്തിയ ഈ ലെഗ്ഗിന്‍സ് ഇന്നെങ്ങനെ നമ്മുടെ നാട്ടിലെ യൂത്ത് ട്രെന്റിയായി മാറി എന്നത് അദ്ഭുതമാണെന്നും  ലെഗ്ഗിന്‍സ് ഒരു അടിവസ്ത്രമാണെന്നും ഇത് പലരും ധരിച്ചു കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ട്, ഈ സാധനം ധരിച്ചു പോകുന്ന സ്ത്രീകളെ ആള്‍ക്കാര്‍ ആര്‍ത്തിയോടെ നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നും, വന്നു വന്നു കിടപ്പ് മുറിയില്‍ ഇടുന്ന വസ്ത്രം പോലും ഫാഷന്‍ എന്ന പേരില്‍ റോഡില്‍ ഇറങ്ങുന്ന അവസ്ഥയാണ് ഉള്ളതെന്നും ലെഗ്ഗിന്‍സിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. അടിവസ്ത്രമിട്ട് നിരത്തില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയാണ്  ശരീരത്തിന്റെ ആഴവും പരപ്പും നാട്ടുക്കാരെ കാണിക്കാന്‍ തുനിഞ്ഞിറങ്ങിയ ലെഗ്ഗിന്‍സ് സ്‌നേഹികളെ 'തുണി ഉടുത്ത് നടക്കു'... എന്ന് ലെഗ്ഗിന്‍സ് വിരുദ്ധര്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. ചുരിദാറിന്റെ സ്ലിറ്റിനെതിരെയും ഇവര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
അതേസമയം മാന്യമായ വസ്ത്രധാരണം സ്ത്രീയുടെ മാന്യതയുടെ ചെറിയൊരു ഭാഗം മാത്രമാണ്.. അല്ലാതെ അവളുടെ വസ്ത്രധാരണം ഒരിക്കലും അവളെ, പുരുഷന്മാരുടെ ആക്രമണത്തില്‍ നിന്നും രക്ഷ നല്‍കുന്നില്ല.... കാരണം അവള്‍ ഒരു സ്ത്രീയാണെന്നത് തന്നെ... രംഗത്തെത്തിയവര്‍ പറയുന്നു.
എന്നാല്‍ മാന്യമായി വസ്ത്രം ധരിക്കണം എന്ന് സ്ത്രീയോടുള്ള പുരുഷന്റെ നിര്‍ദേശം നമ്മുടെ സമൂഹം ഈ പറയുന്ന അത്രയൊന്നും പുരോഗമിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം. ഇപ്പോഴും ഒരു പെണ്‍കുട്ടി ശരീരവടിവുകള്‍ തുറന്നു കാണിക്കുന്ന വസ്ത്രം ധരിച്ചു നിരത്തിലൂടെ നടന്നാല്‍ അവളെ പിന്തുടരുന്നത് പുരുഷന്റെ ആസക്തി നിറഞ്ഞ കണ്ണുകള്‍ മാത്രമല്ല, ദേഷ്യത്തോടെയും പുച്ഛത്തോടെയും ഉള്ള സ്ത്രീകളുടെ നോട്ടം കൂടിയാണ്. സ്വന്തം മകള്‍ അത്ര ഫാഷനബിള്‍ ആയി വസ്ത്രം ധരിക്കേണ്ട എന്ന് വാദിക്കുന്നത് അമ്മമാരാണ്. ഇതൊന്നും പെണ്‍കുട്ടിയെ കാലാകാലം അടിമയാക്കി വെക്കാനുള്ള ത്വര കൊണ്ടൊന്നും അല്ല. മറിച്ച് മനസ്സാക്ഷി മരവിച്ച ചെന്നായ്ക്കളുടെ കണ്ണില്‍ അവള്‍ പതിയാന്‍ അവളുടെ വസ്ത്രധാരണം ഒരു കാരണമാകരുത് എന്ന ചിന്ത കൊണ്ടാകാം ഇങ്ങനെ പറയുന്നതെന്നും അവര്‍ പറയുന്നു.
നമ്മുടെ സംസ്‌ക്കാരവും വേഷവും
കേരളം മുന്നേറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തും അത്ഭുതകരമായ മാറ്റങ്ങളാണ് നിത്യേനയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാക്ഷരതയുടെ കാര്യത്തിലും മറ്റ് സംസ്ഥാനത്തെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സാമാന്യം ഭേദപ്പെട്ട കൂലിയും കേരളത്തിലുണ്ട്. എന്നിട്ടും ഇവിടുത്തെ ജനങ്ങള്‍ അസംപ്തൃതരാണ്.
പണത്തോടും ആഡംബരത്തോടുമൊക്കെയുള്ള അമിതമായ മോഹം മനുഷ്യരെ അഴിമതിയിലേക്കും മോഹഭംഗങ്ങളിലേക്കും കൂപ്പുകുത്തിച്ചുകൊണ്ടിരിക്കുകയാണ്. വേഷത്തിലും ഭാവത്തിലും അടിമുടി പരിഷ്‌ക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ മനസ്സുകള്‍ വളരെ ഇടുങ്ങിയതാണല്ലോ എന്ന് അവരുമായി ഇടപഴകുമ്പോള്‍ നിരാശ തോന്നാറുണ്ട്.
കാലത്തിനനുസരിച്ച് കോലംകെട്ടണമെന്നാണ് പഴഞ്ചൊല്ലെങ്കിലും ആധുനികതയുടെ പേരില്‍ കോമാളി വേഷം കെട്ടുന്നവര്‍ ആണായാലും പെണ്ണായാലും കാണികള്‍ക്ക് പഴഞ്ചൊല്ലിലെ പതിരുകളാണ്. വസ്ത്രധാരണം അവരവരുടെ വ്യക്തിപരമായ കാര്യമാണ്, മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്ര്യമുള്ളപോലെ ഏതൊരുവ്യക്തിക്കും അവനവന്റെ ഇഷ്ടത്തിനൊത്ത് വേഷം ധരിക്കുവാനുളള സ്വാതന്ത്ര്യവുമുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അരോചകമല്ലാത്ത വേഷം ധരിക്കുക എന്നത് നമ്മുടെ നാട്ടില്‍ പണ്ടുമുതലേ മാന്യതയുടെയും സംസ്‌ക്കാരത്തിന്റെയും അടയാളമായിട്ടാണ് കാണാറുള്ളത്. ഇന്നും അതെ.
ഒരാളെ ഒറ്റ നോട്ടത്തില്‍ വിലയിരുത്തുന്നത് വേഷവിധാനത്തിലൂടെയാണ്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് വേഷം ധരിക്കുന്നത് എന്നല്ല ഇതിനര്‍ത്ഥം. സ്ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നത് പുരുഷന്‍മാരെ ആകര്‍ഷിക്കാനും വശീകരിക്കാനുമാണെന്ന ചിന്താഗതി പണ്ടുമുതലേ നമ്മുടെ നാട്ടില്‍ നിലവിലുള്ളതാണ്. അത് തിരുത്തിക്കുറിക്കാന്‍ ഇന്നും നമുക്ക് സാധിച്ചിട്ടില്ല. വസ്ത്രധാരണം വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. മാന്യമായ വേഷം ഏതൊരാളുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നതില്‍ എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. അവര്‍ക്കിണങ്ങുന്ന, നഗ്‌നത പ്രകടിപ്പിക്കാത്ത വേഷമാണ് മാന്യമായ വേഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതതുനാടുകളിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷവിധാനങ്ങളാണ് പണ്ടുമുതലേ ലോകമെമ്പാടും നിലവിലുള്ളത്. കാലാനുചിതമായ മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷമാണ് മലയാളികള്‍ ധരിച്ചിരുന്നത്. വിഭിന്ന മതക്കാരെ വേഷത്തിലൂടെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ഒറ്റമുണ്ടും റൗക്കയുമായിരുന്നു കേരളത്തിലെ ഉന്നതജാതിക്കാരായ ഹിന്ദുസ്ത്രീകളുടെ വേഷം.
ഞങ്ങളുടെ നാട്ടില്‍ അന്ന് കൃസ്ത്യാനികള്‍ ഇല്ലാത്തതുകൊണ്ട് അവരുടെ വേഷത്തെക്കുറിച്ച് എനിയ്ക്ക് വലിയ പിടിപാടില്ല. അക്കാലത്ത് സ്ത്രീകള്‍ അധികമായി പുറത്തിറങ്ങുന്ന പതിവുണ്ടായിരുന്നില്ല. കല്ല്യാണത്തിനായാലും മരണവീട്ടിലായാലും സ്ത്രീകള്‍ക്ക് പ്രത്യേക ഇടങ്ങളുയണ്ടായിരുന്നതുകൊണ്ട് പുരുഷന്‍മാരുമായി അധികം ഇടപെടാനുള്ള അവസരം അവര്‍ക്കുണ്ടായിരുന്നില്ല.
ഇന്ന് സ്ഥിതി മാറി. ഒരാളുടെ വരുമാനം കൊണ്ട് കുടുംബംപുലര്‍ത്താന്‍ നിവൃത്തിയില്ലാതായപ്പോള്‍ സ്ത്രീകള്‍ക്കും കൂട്ടത്തോടെ പുറംലോകത്തേക്കിറങ്ങേണ്ടിവന്നു. പുരുഷന്‍മാര്‍ പ്രവര്ത്തിക്കുന്ന എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാണ്. അതുകൊണ്ടുതന്നെ പുരുഷന്‍മാരെപ്പോലെ സ്ത്രീക്കും രാത്രികാലങ്ങളിലും അസമയങ്ങളിലും പുറത്തിറങ്ങേണ്ടിവരുന്നു. പരമ്പരാഗതവേഷം ഇതിനു തടസ്സമായതിനാല്‍ സാരിയും ചുരിദാറും പോലുള്ള സൗകര്യപ്രദമായ വേഷങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത്.
ഇന്നത്തെ തലമുറ സ്വന്തം പൈതൃകത്തെ പുറംകാലുകൊണ്ട് തട്ടിമാറ്റി മറുനാടന്‍ സംസ്‌ക്കാരത്തെ വാരിപ്പുണരാനുള്ള ബദ്ധപ്പാടിലാണ്. ആഗോളവത്ക്കരണവും ഉദാരവല്‍ക്കരണവും ഇതിന് ആക്കം കൂട്ടുകയും ചെയ്തു. വികസിതരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ചന്തയാണ് ഭാരതം. അതിനുവേണ്ടിയാണ് ദൃശ്യമാധ്യമങ്ങളിലൂടെ ആഗോളവത്ക്കരണത്തിന്റെ മൂല്യങ്ങള്‍ അവര്‍ നാടുനീളെ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാര്‍ ഫാഷന്‍ ഷോകളും സൗന്ദര്യമത്സരങ്ങളും നടത്തുന്നത് നമ്മുടെ നാടിനെ ഉദ്ധരിക്കാനല്ല. മറിച്ച് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുവാനാണ്.
ഇതുമനസ്സിലാക്കാതെ നമ്മുടെ പെണ്‍കുട്ടികള്‍ പലപ്പോഴും ചതിയിലകപ്പെട്ടു പോകുന്നു. ആഡംബരഭ്രമം പല പെണ്‍കുട്ടികളെയും ജീവിതം തന്നെ താറുമാറാക്കുന്നു. ഡിസൈനര്‍ വസ്ത്രത്തിനും ആഡംബരവസ്തുക്കള്‍ക്കും മൊബൈല്‍ ഫോണിനും വേണ്ടി ശരീരം വില്‍ക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളും അവരെ അതിന് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളും ഇന്ന് കേരളത്തിലുണ്ട് എന്നത് അതിശയോക്തിയല്ല. സ്വന്തം ശരീരം വില്‍പ്പനച്ചരക്കാണെന്ന് വിളിച്ചോതുന്ന തരത്തിലുള്ള വേഷം മാന്യതയുടെയും ആധുനികതയുടെയും അടയാളമാണെന്ന് വാദിക്കുന്നവരോട് യോജിക്കാന്‍ എനിയ്ക്ക് സാധിക്കുന്നില്ല.
സ്വന്തം നഗ്‌നത വെളിപ്പെടുത്താതെയുള്ള വസ്ത്രധാരണമാണ് മാന്യമായ വേഷമെന്ന് ഞാന്‍ പറയുമ്പോള്‍ എന്നെ ആരെങ്കിലും പഴഞ്ചനെന്ന് മുദ്രകുത്തുന്നതിലും എനിയ്ക്ക് വിയോജിപ്പില്ല. ഞാന്‍ യാഥാസ്ഥിതിക വാദിയായതുകൊണ്ടാണ് സാരികൊണ്ട് തലമറിക്കുന്നതെന്ന് ഞാന്‍ കേള്‍ക്കേയും അല്ലാതെയും പലരും അഭിപ്രായം പറയുന്നത് എന്റെ ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും കേട്ടതായി നടിക്കാറില്ല. സാഹിത്യ സെമിനാറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ എന്റെ വേഷവും അഭിപ്രായവും തമ്മില്‍ ചേരില്ലെന്ന് കളിയായും കാര്യമായും പറയാറുമുണ്ട്. ഇതിനൊന്നും ഞാന്‍ മറുപടി പറയാറില്ല. കാരണം വസ്ത്രം ഒരാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നതുപോലെ ശീലം കൂടിയാണ്.
ഞാനെന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അല്ലാതെ സമൂഹമോ സമുദായമോ അല്ല. ഈയടുത്തകാലത്ത് ഒരു മരണവീട്ടില്‍ വെച്ച് എന്നെ ശാസിക്കാനും തിരുത്താനും അധികാരമുള്ള ഗുരുസ്ഥാനീയനായ ഒരു വ്യക്തി എന്റെ വേഷത്തെക്കുറിച്ച്  അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനൊരു വിശദീകരണം നല്‍കണമെന്ന് എനിയ്ക്ക് തോന്നി. എങ്കിലും ആ സന്ദര്‍ഭം അതിന് യോജിച്ചതല്ലാത്തതുകൊണ്ട് വെറുതെ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മതത്തിന്റെയോ സമുദായത്തിന്റെയോ അടയാളമായിട്ടല്ല ഞാന്‍ ദേഹം മറയുന്ന വിധം സാരി തലയോടെ പുതയ്ക്കാന്‍ തുടങ്ങിയത്.
അറുപതുകളുടെ അവസാനത്തോടെയാണെന്നു തോന്നുന്നു ഉത്തരേന്ത്യന്‍ വേഷമായ സല്‍വാര്‍ കമ്മീസ് കേരളത്തിലും പ്രചരിച്ചത്. പാവാടയേക്കാള്‍ ശരീരം നന്നായി മറയ്ക്കുന്നതുകൊണ്ടാവാം  പെണ്‍കുട്ടികള്‍ പാവാടയ്ക്കു പകരം സല്‍വാര്‍ കമ്മീസ് ധരിച്ചുതുടങ്ങിയത്.
ക്രിസ്തീയ വസ്ത്രധാരണം
ഇന്നത്തെ വസ്ത്രധാരണത്തെക്കുറിച്ച് വിലയിരുത്തിയാല്‍ പലപ്പോഴും മാന്യതയുടെ അതിര്‍ലംഘിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു സ്ത്രീജന മാസിക നടത്തിയ സര്‍വ്വേയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ആധുനിക വസ്ത്രധാരണത്തിന് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ വികാരത്തെ ഉണര്‍ത്തുന്ന വസ്ത്രധാരണം മാന്യതയുടെ ലംഘനമാണ്. ശരീരം മറക്കപ്പെടുക എന്ന ധര്‍മ്മം ഇവിടെ ഇല്ലാതാക്കപ്പെടുന്നു. ഇത്തരത്തിലുള്ള അനാരോഗ്യപരമായ പ്രവണതകള്‍ അംഗീകാരത്തെക്കാള്‍ ഉപരി വ്യക്തിവൈകല്യമാണ് പ്രകടമാക്കുന്നത്. നല്ലതും മാന്യവുമായി വസ്ത്രം ധരിക്കുക എന്നത് ഒരു വ്യക്തിയുടെ  സ്വഭാവത്തെ സൂചിപ്പിക്കുന്നു. ശരീരം പ്രദര്‍ശിപ്പിക്കുന്ന വര്‍ദ്ധിച്ചു വരുന്ന ഈ പ്രവണതയെ എക്‌സിബിഷനിസം എന്ന മാനസിക വൈകല്യമായി മനഃശാസ്ത്രം പരാമര്‍ശിക്കുന്നു.
വസ്ത്രധാരണത്തിലെ വികലമായ  അനുകരണങ്ങള്‍ 
 പഴയ കാലത്തേക്കാള്‍ ഇന്നത്തെ  വസ്ത്രരീതി അനുദിനം വെത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു. പുത്തന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനും അത് അനുകരിക്കുവാനും ഇന്നത്തെ യുവത്വം വെമ്പല്‍ കൊള്ളുന്നു.  അറിഞ്ഞോ അറിയാതെയോ  ഈ അനുകരണം അപകടകരമായ ജീവിതസാഹചര്യങ്ങളിലെക്കാണ്  ഇന്നത്തെ തലമുറയെ കൊണ്ടെത്തിക്കുന്നത്. മുണ്ടും ജുബയും സാരിയും ആധുനിക വസ്ത്രങ്ങളായ ജീന്‍സിനും ടി ഷര്‍റ്റിനും ചുരിധാറിനും  വഴിമാറി. സ്ലിവ് ലെസ്സ്  വസ്ത്രങ്ങള്‍ യുവത്വത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
 ലെഗ്ഗിന്‍സ്  പോലുള്ള വസ്ത്രങ്ങള്‍ ഇന്ന്  സ്ത്രീകള്‍ക്ക് മാന്യതയെക്കാള്‍ കൂടുതല്‍ അപമാനമാണ് ഉണ്ടാക്കുന്നത്. തണുപ്പില്‍ നിന്നും രക്ഷ നേടുവാന്‍ വിവിധ രാജ്യങ്ങളില്‍ അടിവസ്ത്രമായി ഉപയോഗിക്കുന്ന ലെഗ്ഗിന്‍സ്സണ്  ഇന്ന് സ്ത്രീകള്‍ പുറം വസ്ത്രമായി ധരിക്കുന്നത് .ശരീരവടിവ്  വെളിവാക്കുന്ന വസ്ത്രങ്ങള്‍ ഇന്നത്തെ പുത്തന്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. ശരീരം പുറമേ കാണാതക്ക രീതിയില്‍ നേരിയ  വസ്ത്രം ധരിക്കുന്നതും ഇന്ന് ഫാഷന്‍ ആയി മാറിയിരിക്കുന്നു. ജീന്‍സ്സ് ഉപയോഗിക്കുന്ന   യുവജനങ്ങള്‍ ഇപ്പോള്‍ ഊരിപോകുന്ന രീതിയിലാണ് ധരിക്കുന്നത്.  ഈ വസ്ത്രധാരണത്തിലൂടെ പുറകുവശം മുഴുവനും പ്രദര്‍ശന വസ്തു ആക്കപ്പെടുകയാണ് ചെയ്യുന്നത് .ആരാധനായോഗങ്ങളില്‍ പോലും വികലമായ വസ്ത്രധാരണം ഇന്ന് സ്ഥിരം കാഴ്ചയാണ്. കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഇത്തരത്തിലുള്ള വസ്ത്രധാരണത്തിന് അടിമകളായി മാറുന്നു. സിനിമയിലും സീരിയലുകളിലും നടി നടന്‍മാര്‍ ധരിക്കുന്ന വസ്ത്രധാരണം അനുകരിക്കപ്പെടുന്നത് അപകടകരമാണ് എന്ന് ഇന്നത്തെ തലമുറ വിസ്മരിച്ച്  പോകുന്നു. ആഡംബര  കാറില്‍ സുരക്ഷിതമായി യാത്ര ചെയ്യുന്ന അവര്‍ക്ക് ഏതു തരത്തിലുള്ള വസ്ത്രവും ധരിക്കാം. എന്നാല്‍  ഒരു സാധരണ പെണ്‍കുട്ടിക്ക്  ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട്  നമ്മുടെ പൊതു നിരത്തുകളിലോ സാധാരണ ബസ്സുകളിലോ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍  കഴിയില്ല. മാന്യമായി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന ഈ സമൂഹത്തില്‍ വികലമായ വസ്ത്രധാരണം എത്ര വലിയ അപകടം വിളിച്ചു വരുത്തുന്നു എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. എതു വസ്ത്രമാണ് മാന്യം എന്ന്  ചോദിക്കുന്നവരുണ്ട് .  സ്വന്തം ശരീരത്തെ മറ്റുള്ളവരുടെ മുന്പില്‍ പ്രദര്‍ശിപ്പിക്കാത്ത ഏതു വസ്ത്രവും മാന്യമാണ് . ഏതു വസ്ത്രമായാലും മാന്യമായി ഉപയോഗിക്കുവാന്‍ കഴിഞ്ഞാല്‍ അത് ശരീരത്തെ സംരക്ഷിക്കും. ഓരോ സംസ്‌കാരത്തിനും യോജിക്കുന്ന വസ്ത്രധാരണമാണ്  അഭിലക്ഷണീയം. ചുരിദാര്‍ ഒരു കാലത്ത് മാന്യമായ വസ്ത്രമായിരുന്നു. എന്നാല്‍ ഇന്ന്  വലിപ്പവും നീളവും തുണിയും കുറഞ്ഞ്  വികലമായി മാറി.
യാഥാര്‍ത്ഥ്യം മനസിലാക്കുക 
 സ്ത്രീയും പുരുഷനും ഒരുപോലെ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തി മറ്റുള്ളവരെ തെറ്റായ ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും കൊണ്ടെത്തിക്കാതെ ജീവിതം പരിപാവനമായി കാത്തുസൂക്ഷിക്കേണ്ടതാണ്. മറ്റുള്ളവരെ ആകര്‍ഷിക്കുകയല്ല വസ്ത്രധാരണം കൊണ്ട് ലക്ഷ്യമാക്കെണ്ടത്  മറിച്ച് സ്വയം ശരീരത്തെ  സംരക്ഷിക്കുക എന്നതാണ് . ഏതു ഫാഷനും അനുകരിക്കുവാന്‍ താല്പര്യപ്പെടുന്ന മക്കളെ മാന്യമായ വസ്ത്രധാരണത്തിന്റെ ആവശ്യകതയും തെറ്റായ വസ്ത്രധാരണത്തിന്റെ അപകടത്തെ കുറിച്ച്  ബോധ്യപ്പെടുത്തെണ്ടത് മാതാപിതാക്കളുടെ ധാര്‍മിക ഉത്തരവാദിവുമാണ് . അത് അവഗണിച്ചാല്‍ അപകടകരമായ ജീവിതസാഹചര്യത്തെ നമ്മുടെ തലമുറ നേരിടേണ്ടിവരും. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കാണ്  കേട് . മറ്റുള്ളവരുടെ വസ്ത്രധാരണരീതി അനുകരിക്കുവാന്‍ ശ്രമിക്കരുത് . 'അവര്‍ അങ്ങനെ നടക്കുന്നതുകൊണ്ട് എനിക്കും അങ്ങനെയാകാം' എന്ന കാഴ്ചപ്പാട് തെറ്റാണ്. ആത്മികതയ്ക്കും വിശുദ്ധിക്കും ധാര്‍മ്മികതയ്ക്കും അനുസൃതമായി ജീവിക്കുക എന്നതാണ് ഒരു വ്യക്തിയെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്.വിനയത്തോടുകൂടിയ വസ്ത്രധാരണവും ചമയവും
ഒരു വ്യക്തിയുടെ വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങള്‍ എന്നിവയില്‍നിന്ന് അയാളെ നയിക്കുന്നത് ഏത് ആത്മാവാണെന്നു മിക്കപ്പോഴും മനസ്സിലാക്കാം. പല രാജ്യങ്ങളിലും വസ്ത്രധാരണത്തിന്റെ നിലവാരം തീര്‍ത്തും അധഃപതിച്ചിരിക്കുകയാണ്. ഈ പോക്കുപോയാല്‍ വേശ്യകളെ തിരിച്ചറിയിക്കുന്ന വസ്ത്രങ്ങള്‍ ഇല്ലെന്നാകും എന്ന് ഒരു ടെലിവിഷന്‍ കമന്റേറ്റര്‍ പറയുകയുണ്ടായി. കൗമാരത്തിലേക്കു കാലെടുത്തുവെച്ചിട്ടില്ലാത്ത പെണ്‍കുട്ടികള്‍പോലും, 'കൂടുതല്‍ നഗ്‌നത, കുറച്ചു മാന്യത' എന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുകയാണെന്ന് ഒരു പത്രം റിപ്പോര്‍ട്ടുചെയ്തു. മത്സരാത്മാവ് നിഴലിക്കുന്ന, അന്തസ്സും ആത്മാഭിമാനവും തൊട്ടുതീണ്ടിയിട്ടില്ലാത്ത, അലസമായ വസ്ത്രധാരണം ഇന്നൊരു ഫാഷനായിക്കൊണ്ടിരിക്കുകയാണ്.
ദൈവഭക്തിക്ക് യോജിച്ചവിധം'
  നാം വൃത്തിയും വെടിപ്പുമുള്ള, നന്നായി ഇണങ്ങുന്ന, സന്ദര്‍ഭോചിതമായ വസ്ത്രം ധരിക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മുടെ വസ്ത്രധാരണവും ചമയവും എല്ലായ്‌പോഴും 'വിനയവും സുബോധവും' പ്രതിഫലിപ്പിക്കുന്നതായിരിക്കണം. അതോടൊപ്പം 'സത്പ്രവൃത്തികള്‍' കൂടെയാകുമ്പോള്‍ 'ദൈവഭക്തിക്ക് യോജിച്ചവിധം' നടക്കാന്‍ സകലര്‍ക്കും—സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും—കഴിയും. നമ്മിലേക്കുതന്നെ ശ്രദ്ധയാകര്‍ഷിക്കുക എന്നതല്ല, 'ദൈവസ്‌നേഹത്തില്‍ നമ്മെത്തന്നെ കാത്തുകൊള്ളുക' എന്നതാണ് നമ്മുടെ ലക്ഷ്യം. (1 തിമൊഥെയൊസ് 2:9, 10; യൂദാ 21) അതെ, 'ദൈവസന്നിധിയില്‍ വിലയേറിയ, ആന്തരികമനുഷ്യനാകുന്ന' അലങ്കാരമണിയാനാണ് നാം ആഗ്രഹിക്കുന്നത്.—1 പത്രോസ് 3:3, 4.
 നമ്മുടെ വസ്ത്രധാരണരീതിയും ചമയവും മറ്റുള്ളവര്‍ സത്യാരാധനയെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കുമെന്ന കാര്യവും മനസ്സില്‍പ്പിടിക്കണം. ധാര്‍മികമായ തലത്തില്‍ ഉപയോഗിക്കുമ്പോള്‍, 'വിനയം' എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് ഭക്തി, ആദരവ്, മറ്റുള്ളവരുടെ വികാരങ്ങളോടും അഭിപ്രായങ്ങളോടുമുള്ള പരിഗണന എന്നീ അര്‍ഥങ്ങളാണുള്ളത്. അതുകൊണ്ട്, മറ്റുള്ളവരുടെ മനസ്സാക്ഷിയെപ്രതി നമ്മുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സര്‍വോപരി, 'സകലവും ദൈവത്തിന്റെ  മഹത്ത്വത്തിനായി' ചെയ്തുകൊണ്ട് അവന്റെ  ജനത്തിനും ബഹുമതി കരേറ്റാനും ദൈവശുശ്രൂഷകരാണെന്നു തെളിയിക്കാനും നാം ആഗ്രഹിക്കുന്നു.—1 കൊരിന്ത്യര്‍ 4:9; 10:31; 2 കൊരിന്ത്യര്‍ 6:3, 4; 7:1.
  വസ്ത്രധാരണം, ചമയം, ശുചിത്വം എന്നീ കാര്യങ്ങള്‍ക്ക് ഏറെ ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിങ്ങളോടുതന്നെ ചോദിക്കുക: 'എന്റെ  വസ്ത്രധാരണവും ചമയവും ശുചിത്വശീലങ്ങളും എങ്ങനെയുള്ളതാണ്? അവ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉളവാക്കുമോ, എന്നിലേക്ക് അനാവശ്യ ശ്രദ്ധക്ഷണിക്കുന്നതാണോ? ഇക്കാര്യങ്ങളില്‍ എനിക്കുള്ള അവകാശങ്ങള്‍ക്ക്, സഭയില്‍ സേവനപദവികള്‍ക്കായി യോഗ്യതപ്രാപിക്കുന്നതിനെക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടോ ഞാന്‍?'—സങ്കീര്‍ത്തനം 68:6; ഫിലിപ്പിയര്‍ 4:5; 1 പത്രോസ് 5:6.
 ഒരു ക്രിസ്ത്യാനിയുടെ വസ്ത്രധാരണം, ചമയം, ശുചിത്വശീലങ്ങള്‍ എന്നിവ സംബന്ധിച്ച ഒരു നീണ്ട നിയമാവലി ബൈബിള്‍ നല്‍കുന്നില്ല. തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിനോ ചിന്താപ്രാപ്തിക്കോ കൂച്ചുവിലങ്ങിടാന്‍  ആഗ്രഹമില്ല. നാം ബൈബിള്‍തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നവരും 'ശരിയും തെറ്റും തിരിച്ചറിയാന്‍ തക്കവിധം ഉപയോഗത്താല്‍ . . . വിവേചനാപ്രാപ്തിയെ പരിശീലിപ്പിച്ചിരിക്കുന്ന'വരുമായ പക്വതയുള്ള വ്യക്തികളായിത്തീരാനാണ് അവന്‍ ആഗ്രഹിക്കുന്നത്. (എബ്രായര്‍ 5:14) എല്ലാറ്റിനുമുപരി, നാം ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്‌നേഹത്താല്‍ നയിക്കപ്പെടുന്നവര്‍ ആയിരിക്കാന്‍ അവന്‍ പ്രതീക്ഷിക്കുന്നു. (മര്‍ക്കോസ് 12:30, 31 വായിക്കുക.) ഈ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വസ്ത്രധാരണത്തിലും ചമയത്തിലും വൈവിധ്യം പുലര്‍ത്താന്‍ നിരവധി അവസരങ്ങളുണ്ട്. നാനാവര്‍ണങ്ങളില്‍ വസ്ത്രം ധരിച്ച, സന്തോഷഭരിതരായ യഹോവയുടെ ജനത്തിനിടയില്‍ ഇതിനുള്ള തെളിവുകള്‍ കാണാനാകും—അവര്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.പിന്നീട് ദൈവം സീയോനിലെ സ്ത്രീകളോട് ചിലത് പറയുന്നു. അവിടെയുള്ള രക്ഷിക്കപ്പെടാത്ത സ്ത്രീകളോടല്ല ''സീയോന്‍പുത്രി'' മാരോടാണ് പറയുന്നത്. യെശ. 3:1626വരെയുള്ള വാക്യങ്ങള്‍ എല്ലാ ചെറുപ്പക്കാരായ സഹോദരിമാരും ഒരു മുന്നറിയിപ്പായി വായിച്ചിരിക്കണം. ഇവിടെ ദൈവം പറയുന്നത് ഇങ്ങനെയുള്ള സ്ത്രീകളെ താന്‍ ന്യായം വിധിക്കുമെന്നാണ്. ''നിഗളിച്ച് തലയുയര്‍ത്തി വശീകരണ കടാക്ഷം ചൊരിയുകയും കുഴഞ്ഞാടി നടക്കുകയും കാല്‍ചിലമ്പൊച്ച കേള്‍പ്പി ക്കുകയും ചെയ്യുന്നവരെ''. ആ ദിവസത്തില്‍ യഹോവ അവരുടെ കാല്‍ചിലമ്പ്, നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവിണി, തലപ്പാവ്, കാല്‍തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്സ്, മോതിരം, മൂക്കുത്തി, ഉത്സവ വസ്ത്രം, മേലാട, ശാല്‍വാ, ചെറുസഞ്ചി, ദര്‍പ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കി കളയും.
സ്ത്രീകളുടെ അലങ്കാരം സംബന്ധിച്ച് ഇത്ര വിശദമായി ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുമോ? തീര്‍ച്ചയായും ദൈവം അത് ചെയ്യും. തന്റെ പുത്രമാര്‍ എങ്ങനെ വസ്ത്രധാരണം നടത്തുന്നു എന്നതില്‍ ദൈവത്തിന് താല്‍പ്പര്യമുണ്ട്. ക്രിസ്തീയ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെ പ്രലോഭിപ്പി ക്കാത്തവണ്ണം ശാലീനതയോടെ വസ്ത്രം ധരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. വിവേകത്തോടെ വസ്ത്ര ധാരണം ചെയ്യണമെന്നാണ് പരിശുദ്ധാത്മാവ് സ്ത്രീകളെ പ്രബോധിപ്പിക്കുന്നത്. അവര്‍ തങ്ങളെ തന്നെ അലങ്കരിക്കേത് പിന്നിയ മുടികൊണ്ടോ ആഭരണങ്ങള്‍ കൊണ്ടോ വില യേറിയ വസ്ത്രം കൊണ്ടോ അല്ല, അവരുടെ കരുണ നിറഞ്ഞ സല്‍പ്രവൃത്തികള്‍ കൊണ്ടായിരിക്കണം (1തിമോ.2:9,10). യെശയ്യാവിന്റെ കാലത്തെ സ്ത്രീകള്‍ ഇത്തരത്തിലുള്ള കഠിനവാക്കുകള്‍ കേട്ട് എത്രമാത്രം കോപിച്ചിരിക്കാം എന്ന് നമുക്ക് ഭാവനയില്‍ കാണാം. അവര്‍ അവനെ വെറുത്ത് അവനെ കൊല്ലുവാന്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഉത്സാഹിപ്പിച്ചിരിക്കാം. പ്രവാചകന്മാര്‍ സാധാരണ പ്രസംഗകരില്‍ നിന്നും വ്യത്യസ്ഥരാണ്. അവരുടെ സന്ദേശം ഒരുപക്ഷേ സഭയിലെ ധനികര്‍ക്കും സ്ത്രീകള്‍ക്കും ദേഷ്യമുണ്ടാക്കുന്നതാണെങ്കിലും ദൈവം അവരുടെ ഹൃദയത്തില്‍ ഇട്ടു കൊടുക്കുന്നതാണ് അവര്‍ സംസാരിക്കുന്നത്. ഇതിനാലാണ് അങ്ങനെയുള്ള പ്രവാചകന്മാര്‍ ഒരിക്കലും ജനപ്രിയരാകാത്തത്. .പിന്നീട് ദൈവം സീയോനിലെ സ്ത്രീകളോട് ചിലത് പറയുന്നു. അവിടെയുള്ള രക്ഷിക്കപ്പെടാത്ത സ്ത്രീകളോടല്ല ''സീയോന്‍പുത്രി'' മാരോടാണ് പറയുന്നത്. യെശ. 3:1626വരെയുള്ള വാക്യങ്ങള്‍ എല്ലാ ചെറുപ്പക്കാരായ സഹോദരിമാരും ഒരു മുന്നറിയിപ്പായി വായിച്ചിരിക്കണം. ഇവിടെ ദൈവം പറയുന്നത് ഇങ്ങനെയുള്ള സ്ത്രീകളെ താന്‍ ന്യായം വിധിക്കുമെന്നാണ്. ''നിഗളിച്ച് തലയുയര്‍ത്തി വശീകരണ കടാക്ഷം ചൊരിയുകയും കുഴഞ്ഞാടി നടക്കുകയും കാല്‍ചിലമ്പൊച്ച കേള്‍പ്പി ക്കുകയും ചെയ്യുന്നവരെ''. ആ ദിവസത്തില്‍ യഹോവ അവരുടെ കാല്‍ചിലമ്പ്, നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവിണി, തലപ്പാവ്, കാല്‍തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്സ്, മോതിരം, മൂക്കുത്തി, ഉത്സവ വസ്ത്രം, മേലാട, ശാല്‍വാ, ചെറുസഞ്ചി, ദര്‍പ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കി കളയും.
സ്ത്രീകളുടെ അലങ്കാരം സംബന്ധിച്ച് ഇത്ര വിശദമായി ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുമോ? തീര്‍ച്ചയായും ദൈവം അത് ചെയ്യും. തന്റെ പുത്രമാര്‍ എങ്ങനെ വസ്ത്രധാരണം നടത്തുന്നു എന്നതില്‍ ദൈവത്തിന് താല്‍പ്പര്യമുണ്ട്. ക്രിസ്തീയ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെ പ്രലോഭിപ്പി ക്കാത്തവണ്ണം ശാലീനതയോടെ വസ്ത്രം ധരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. വിവേകത്തോടെ വസ്ത്ര ധാരണം ചെയ്യണമെന്നാണ് പരിശുദ്ധാത്മാവ് സ്ത്രീകളെ പ്രബോധിപ്പിക്കുന്നത്. അവര്‍ തങ്ങളെ തന്നെ അലങ്കരിക്കേത് പിന്നിയ മുടികൊണ്ടോ ആഭരണങ്ങള്‍ കൊണ്ടോ വില യേറിയ വസ്ത്രം കൊണ്ടോ അല്ല, അവരുടെ കരുണ നിറഞ്ഞ സല്‍പ്രവൃത്തികള്‍ കൊണ്ടായിരിക്കണം (1തിമോ.2:9,10). യെശയ്യാവിന്റെ കാലത്തെ സ്ത്രീകള്‍ ഇത്തരത്തിലുള്ള കഠിനവാക്കുകള്‍ കേട്ട് എത്രമാത്രം കോപിച്ചിരിക്കാം എന്ന് നമുക്ക് ഭാവനയില്‍ കാണാം. അവര്‍ അവനെ വെറുത്ത് അവനെ കൊല്ലുവാന്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഉത്സാഹിപ്പിച്ചിരിക്കാം. പ്രവാചകന്മാര്‍ സാധാരണ പ്രസംഗകരില്‍ നിന്നും വ്യത്യസ്ഥരാണ്. അവരുടെ സന്ദേശം ഒരുപക്ഷേ സഭയിലെ ധനികര്‍ക്കും സ്ത്രീകള്‍ക്കും ദേഷ്യമുണ്ടാക്കുന്നതാണെങ്കിലും ദൈവം അവരുടെ ഹൃദയത്തില്‍ ഇട്ടു കൊടുക്കുന്നതാണ് അവര്‍ സംസാരിക്കുന്നത്. ഇതിനാലാണ് അങ്ങനെയുള്ള പ്രവാചകന്മാര്‍ ഒരിക്കലും ജനപ്രിയരാകാത്തത്. .പഴയ നിയമത്തില്‍, വിശുദ്ധന്മാരുടെ വേഷത്തിലും വസ്ത്രധാരണത്തിലും വളരെ വൃത്തിയും മാന്യതയും കല്പിച്ചിരുന്നു. ആലയത്തില്‍ വരുമ്പോഴും പുറത്തു പോകുമ്പോഴും കഴിവതും കഴുത്തു മുതല്‍ പാദം വരെ മൂടുന്ന വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ തലയില്‍ മൂടുപടം ഇടുന്നതും നിര്‍ബന്ധമായിരുന്നു. ശുശ്രൂഷകര്‍ക്ക് ഇത്തരം നീളന്‍ കുപ്പായം ഉണ്ടായിരിക്കണമെന്ന് പഴയ നിയമത്തില്‍ പറയുന്നു.സെഖ. 3:13വരെ വായിക്കുമ്പോള്‍ ആലയത്തില്‍ വരുന്നവര്‍ വിശുദ്ധ വസ്ത്രം ധരിക്കണം. മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് വരുവാന്‍ പാടില്ല എന്നു കാണാം. ഇവിടെ നാം പഴയ നിയമത്തെ മുഴുവന്‍ അനുകരിക്കണം എന്ന അര്‍ത്ഥമാക്കുന്നത്. പഴയ നിയമത്തിലെ അതേ ദൈവ സന്നിധിയിലേക്കാണ് നാമും കടന്നു വന്നിരിക്കുന്നത്. ആയതിനാല്‍ ദൈവം ആരെന്ന് അറിഞ്ഞ് അവന്റെ നാമത്തിന് തക്ക മഹത്വം കൊടുക്കണം. തിമോഥെയോസ് 2:9 ല്‍ പൗലോസ് എടുത്ത് പറയുന്നത് സ്ത്രീകള്‍ യോഗ്യമായ വസ്ത്രം ധരിച്ച് ലജ്ജാ ശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കേണം എന്നാണ് 1 കൊരിന്ത്യര്‍ 11:4 ല്‍ സ്ത്രീ പ്രാര്‍ത്ഥിക്കുമ്പോള്‍ മൂടുപടം ഇട്ടിരിക്കണം എന്ന് പൗലോസ് നിര്‍ബന്ധമായും പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്ന് ഇതെല്ലാം മാറിപ്പോയി. പലസഭകളിലും സ്ത്രീകള്‍ വരുന്നത് ശരീര പ്രദര്‍ശനത്തിനാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സഭകളില്‍ ഇത് അധികം കാണുവാന്‍ കഴിയുന്നു. ഇറുകിപിടിച്ച പാന്റും ശരീരവുമായി ഒട്ടിച്ചേര്‍ന്ന വസ്ത്രധാരണവും കണ്ടാല്‍ കളറടിച്ച ഒരു നഗ്‌ന ശരീരം പോലെ തോന്നിക്കും. ശരീരം മുന്നോട്ടു തള്ളി തത്തിതത്തി ഒരു വരവുണ്ട്. ചിലതിന്റെ കഴുത്തില്‍ താലിയും കറുത്ത ചരടും, ചിറി ചുവപ്പിച്ചും, മുഖത്ത് കളര്‍ തേച്ചും മാച്ചു ചെയ്യുന്ന ബാഗ്, ക്യൂട്ടക്‌സ് പുരുഷനെപ്പോലെ മുടി കട്ടു ചെയ്തും..... നല്ല ശരീര പുഷ്ടിയുള്ള സ്ത്രീകള്‍ ഇത്തരം വികൃത വേഷധാരികളായി മുമ്പില്‍ കിടന്ന് കുഴഞ്ഞാടുകയും മറ്റും ചെയ്യുന്നു. ചില സഭകളില്‍ ഇത്തരം സ്ത്രീകളും പാസ്റ്ററും കൂടി ഒന്നിച്ച് സ്‌റ്റേജില്‍ കിടന്ന് കുഴഞ്ഞാടുന്നത് ഹോട്ടലിലെ ഡിസ്‌കോ ഡാന്‍സു കളിക്കുന്ന സ്ത്രീകള്‍ പോലും തോറ്റു പോകുന്ന രീതിയിലാണ്. ഇതൊക്കെ സാത്താന്യ ആരാധനയുടെ ഒരു പകര്‍പ്പാണ്. കുറഞ്ഞ പക്ഷം ഈ വികൃത ജീവികള്‍ നെഞ്ചും കക്ഷവും പുറകുഭാഗവുമെങ്കിലും ഒന്നു മറച്ചിരുന്നുവെങ്കില്‍ എത്ര മാന്യമാകുമായിരുന്നു. ദൈവ സന്നിധി പുരുഷന്മാരെ മദിപ്പിക്കാനുള്ള ശരീര പ്രദര്‍ശനവേദിയല്ല. പഴയ നിയമത്തിലായി രുന്നുവെങ്കില്‍ ഇവരുടെയൊക്കെ ശരീരത്തി ന്റെ ചില ഭാഗങ്ങളില്‍ ദൈവം ചൊറി പിടിപ്പിച്ചേനെ. ഒരിക്കല്‍ കോഴിക്കോട്ടു ഒരു സംഘടനയുടെ ജനറല്‍ കണ്‍വെന്‍ഷനിലെ ഐക്യ ആരാധനയില്‍ പൊട്ടു കുത്തി കഴുത്തിലും കൈയ്യിലും കറുത്ത ചരടും കെട്ടി ഒരു വികൃത രൂപിയായ സ്ത്രീ കര്‍തൃ മേശയില്‍ പങ്കാളിയായി. ഉടനെ എന്റെ ഭാര്യ എന്നെ വിളിച്ച് ഈ സ്ത്രീ കര്‍തൃമേശ എടുത്തു എന്നു പറഞ്ഞു. ഞാന്‍ ചെന്നു രഹസ്യമായി ആ സ്ത്രീയോടു ചോദിച്ചു, നിങ്ങള്‍ സ്‌നാനപ്പെട്ടതാണോയെന്ന്. സ്ത്രീ പറഞ്ഞു അതേ സ്‌നാനപ്പെട്ടതാണ്. ഞാന്‍ ചോദിച്ചു ഏത് സഭയിലാണ് ആരാധനയ്ക്ക് പോകുന്നത്. ഉടനെ പറഞ്ഞു ഞാന്‍ കോഴിക്കോട് ടൗണിലെ സഭയില്‍ അംഗമാണെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു പോയി. പഴയനിയമ ത്തിലെങ്ങാനുമായിരു ന്നുവെങ്കില്‍ ഇത്തരക്കാരെ സ്‌നാനപ്പെടുത്തുകയും അവരുടെ ദശാംശം ചിരിച്ചുകൊണ്ട് വാങ്ങുകയും ചെയ്യുന്ന ശുശ്രൂഷകനെ കല്ലെറിഞ്ഞു കൊല്ലുവാനോ, കുഷ്ഠം പിടിപ്പിക്കുവാനോ ദൈവം കല്പിച്ചേനെ. കൃപായുഗമായതിനാല്‍ ദൈവം ചിലതിനു ദീര്‍ഘക്ഷമ കാണിക്കുന്നു.ഇന്ന് ആഭരണം ഊരിയ സ്ത്രീകളിലും ചില വൈകൃതങ്ങള്‍ കാണാം. ഇങ്ങനെയുള്ള ഒരു സഭയിലെ പാസ്റ്ററുടെ ഭാര്യ പറഞ്ഞത് തനിക്ക് 3000 രൂപയെങ്കിലും ഒരു മാസം ബ്യൂട്ടിപാര്‍ലറില്‍ ചെലവാകുന്നുണ്ട് എന്നാണ്. ചിലര്‍ കക്ഷം മാത്രം മറച്ചിരിക്കും. കൂടാതെ ബോയ്കട്ട്, വി കട്ട്, യു കട്ട് തുടങ്ങിയ മുടിയുടെ വേഷവും ലിപ്സ്റ്റിക്കും, ക്യൂട്ടക്‌സും, കണ്ണിലെ പുരികം മിക്കതും പറിച്ചു കളഞ്ഞിരിക്കും. ഒരിക്കല്‍ അറുപത്തേഴു വയസ്സു കഴിഞ്ഞ ഒരമ്മച്ചി എന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കാന്‍ വന്നു. എനിക്ക് അമ്മച്ചിയെ കണ്ടപ്പോള്‍ ചെറിയ ഒരു കുശുമ്പു തോന്നി. കാരണം ഇത്രപ്രായമായിട്ടും അമ്മച്ചിയുടെ ഒരു മുടി പോലും നരച്ചിട്ടില്ല അന്ന് നാല്പത്തെമ്പതുകാരനായ എന്റെ മുടി ആകെ നരച്ചിരിക്കുന്നു. ഏതായാലും ഞാന്‍ അമ്മച്ചിയുടെ തലയിലേക്ക് ശ്രദ്ധിച്ചു നോക്കി. അപ്പോഴാണ് മനസ്സിലായത് ഇതു മുഴുവന്‍ ഡൈചെയ്തു വച്ചിരിക്കുകയാണ്. ഉടനെ ഞാന്‍ പ്രായം ചോദിച്ചു 67 കഴിഞ്ഞു അമ്മച്ചി പറഞ്ഞു. 67 വയസ്സു കഴിഞ്ഞ അമ്മച്ചി സ്‌നാനപ്പെട്ട് ആഭരണവും ഊരി കളഞ്ഞിട്ട് ഇനി ആരെ കാണിക്കാനാണ് ഡൈ ചെയ്തിരിക്കുന്നതെന് എനിക്ക് മനസ്സിലായില്ല. ക്രിസ്തീയ സഹോദിമാരെ നിങ്ങള്‍ ഇവിടത്തെ മറ്റു വനിതകളെ ശ്രദ്ധിച്ചു നോക്കു. ഒരു ഹിന്ദു സ്ത്രീ രാവിലെ കുളിച്ച് മാന്യമായ വസ്ത്രം ധരിച്ച് ശരീരം നന്നായി മറച്ച് അമ്പലത്തില്‍ പോകുന്നു. സിക്കുകാരും ഗുജറാത്തികളും ചിലര്‍ വെള്ള വസ്ത്രം ധരിച്ച് യോഗ്യമായ വസ്ത്രധാരണം നടത്തി അവരുടെ ആരാധനാലയങ്ങളില്‍ കടന്നു വരുന്നു. 1 പത്രോസ്3:45 വാക്യങ്ങളും 1 തിമോഥെയോസ് 2:910 വാക്യങ്ങളും ശ്രദ്ധിച്ചു വായിക്കുക ദൈവമക്കള്‍ ജാതികളെ അനുകരിക്കരുത്. ദൈവത്തെ ആരാധിക്കാന്‍ വരുന്നവരുടെ വേഷവും വസ്ത്രധാരണവും മറ്റൊരാള്‍ക്കും ഇടര്‍ച്ചയാകരുത.് മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുവാനും അരുത്. മാന്യമായ വസ്ത്രം ധരിക്കണം. ദൈവജനം പാശ്ചാത്യസഭകളെ അല്ല അനുകരിക്കേണ്ടത്. ദൈവത്തേയും അവന്റെ വചനത്തേയുമാണ്. ദൈവസാന്നിധ്യം ഉള്ളയിടത്തു നാം എവിടെയും ചവിട്ടി നടക്കുന്ന ചെരിപ്പ് ഉപയോഗിക്കുവാന്‍പോലും ദൈവം ഇഷ്ടപ്പെടു ന്നില്ല. മൊശെയോട് ദൈവം പറഞ്ഞത,് നീ നില്ക്കുന്ന ഇടം വിശുദ്ധം ആകയാല്‍ നിന്റെ കാലിലെ ചെരിപ്പ് ഊരി കളയുക. മറ്റൊരു മതത്തിലും അവരുടെ ആരാധനാലയങ്ങളില്‍ ചെരിപ്പ് ധരിച്ചു കയറുവാന്‍ സമ്മതിക്കില്ല. എന്നാല്‍ ഇന്ന് ചില സഭകളില്‍ കാലില്‍ ചെരിപ്പും ഷൂസും ഇട്ട് കാലിന്മേല്‍ കാലും ചാരുകസേരയില്‍ പൊക്കിവച്ച് ആരാധിക്കുന്ന വരും ഉണ്ട്. ഇത് കണ്ട് ഞാന്‍ ലജ്ജിച്ചു പോയിട്ടുണ്ട്. മനുഷ്യന്‍ എത്രകോടികള്‍ സമ്പാദിച്ചാലും ഭയപ്പെടുവാനും ബഹുമാനിക്കുവാനും യോഗ്യന്‍ ദൈവം മാത്രമാണ്. ഭയത്തോടും വിറയലോടും കൂടി അവനെ നമസ്‌കരിക്കേണം. വിശുദ്ധ വസ്ത്ര ലങ്കാരത്തോടുകൂടി അവന്റെ ആലയത്തില്‍ വരണം. നിങ്ങളുടെ നീതി പരീശന്മാരുടേയും ശാസ്ത്രിമാരുടേയും നീതിയേക്കാള്‍ കവിയണം. അവര്‍ ദൈവ സന്നിധിയെ എത്രമാത്രം ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു വോ അതിനേക്കാള്‍ നമ്മുടെ നീതി കവിയണം. നാം ദൈവത്തിന്റ മന്ദിരം എന്ന് ബോധ്യമുണ്ടെങ്കില്‍ ദൈവേഷ്ടത്തിനു നമ്മെ ഏല്പിച്ചു കൊടുക്കണം.  സഭകളിലെ മാന്യത പെട്ടെന്നു തന്നെ മരണപ്പെടുന്നതായി നാം കാണുന്നു.
അവന്റെ മഹത്വത്തിനായുള്ള മാന്യത
''അവ്വണ്ണം തന്നെ സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാ ശീലത്തോടും... (1 തിമോ. 29).
''ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു(1 കൊരി. 1:23).
വസ്ത്രം ധരിക്കുമ്പോള്‍ നമ്മോടുതന്നെ ചിലചോദ്യങ്ങള്‍ ചോദിക്കേണ്ടതായിട്ടുണ്ട്; നിങ്ങള്‍പുരുഷനോ സ്ത്രീയോ ആയിരുന്നാലും,
1.  ഇതു മാന്യമാണോ?
2.  ദൈവഭക്തിയെ പിന്തുടരുന്നവര്‍ക്ക് അനുയോജ്യമാണോ?
മാന്യത കാലഘട്ടങ്ങളിലൂടെ: 
തിരുവെഴുത്തുതാഴെപ്പറയുന്ന കാര്യങ്ങള്‍ നമ്മോട് പറയുന്നു:
  ആദിയില്‍
1) നഗ്‌നത വെളിവാകുന്നത് ലജ്ജാകരം: ഉല്പത്തി 3:710 അടിസ്ഥാനത്തില്‍, പാപത്തിന്റെ ഫലമായി കുറ്റബോധവും, തല്‍ഫലമായി ലജ്ജയുംലജ്ജക്ക് ഒരു മറവും ആവശ്യമാണെന്ന് നാം വായിക്കുന്നു. പാപത്തിനനന്തരം ആദാമും ഹൗവ്വയും അവര്‍ക്ക് തന്നെ ഒരു ആവരണം ഉണ്ടാക്കി.
 ''ഷഗോര'' എന്ന എബ്രായ പദത്തില്‍ നിന്നാണ് ''ആവരണം'' എന്ന പദം ഉണ്ടായത്, ഇതിന്റെ അര്‍ത്ഥം ശരീരത്തിന്റെ മദ്ധ്യഭാഗത്തെ ആവരണം ചെയ്യുന്ന വസ്ത്രം എന്നാണ്. ആവരണമില്ലായെങ്കില്‍ അവര്‍ക്ക് നഗ്‌നത അനുഭവപ്പെടുമായിരുന്നു.
2)  ആദാംഹൗവ്വമാര്‍ ഉണ്ടാക്കിയ ആവരണത്തില്‍ ദൈവത്തിന് പ്രസാദമില്ലായിരുന്നു: ദൈവം അവര്‍ക്ക് 'വസ്ത്രം' ഉണ്ടാക്കികൊടുത്തു (ഉല്‍പ. 3:21). ഈ പദത്തിന് സമാനമായ എബ്രായ പദം ''കെത്തോനൊത്ത്'' എന്നാണ്. ഇതിന്റെ അര്‍ത്ഥം മുട്ടിന് താഴെ വരെയോ, കാല്‍ക്കുഴക്ക് മുകളിലോ നില്‍ക്കുന്ന വസ്ത്രമെന്നാണ്.
 പൂര്‍വ്വപിതാക്കന്മാരുടെ കാലഘട്ടം
 ഏതെങ്കിലും തരത്തിലുളള ലിംഗ പ്രദര്‍ശനം നഗ്‌നതയായി കണക്കാക്കിയിരുന്നു (ഇയ്യോ. 22:6) : ഇവിടെ നഗ്‌നത വെളിപ്പെടുത്തുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഒരേ സമയത്ത് തന്നെ വസ്ത്രം ധരിച്ചിരിപ്പാനും നഗ്‌നരായിരിപ്പാനും കഴിയും എന്നതാണ്. പദത്തിന്റെ അര്‍ത്ഥം നേര്‍മ്മയുളള വസ്ത്രം ധരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
 മോശയുടെ കാലഘട്ടം
 അരക്കെട്ടു മുതല്‍ തുടവരെ എത്തുന്ന അര വസ്ത്രങ്ങള്‍ പുരോഹിതന്മാര്‍ ധരിക്കണമായിരുന്നു (പുറ. 20:26): പുരോഹിതന്മാര്‍ യാഗപീഠത്തിന്റെ പടികള്‍ കയറുമ്പോള്‍ ആരാധനയ്ക്ക് വരുന്നവര്‍ നഗ്‌നത കാണുവാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് അവര്‍ അരക്കച്ചകള്‍ ധരിക്കണമായിരുന്നു.
 പ്രവാചകന്മാരുടെ കാലഘട്ടം
 ശരീരത്തിന്റെ രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ അതിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതോ ലജ്ജാകരം ആണ്. ദുഷ്ടന്മാരെ ലജ്ജിപ്പിക്കുന്ന ന്യായവിധി വിളിച്ചുവരുത്തുന്നതാണ് അപ്രകാരമുളള പ്രദര്‍ശനം.
 പുതിയ നിയമ കാലഘട്ടം
1)  ദൃശ്യമാകുവാന്‍ കഴിയാത്ത ഭാഗങ്ങള്‍ ആവരണം ചെയ്യണം: 1 കൊരിന്ത്യര്‍ 12:23,24 ഭാഗങ്ങളില്‍ പൗലോസ് ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
2)  ജഡിക ആസക്തികള്‍ക്ക് അവസരം നാംകൊടുക്കരുത്:
മ)  തിരുവെഴുത്തില്‍ ഇതിനെ ശക്തമായി താക്കീത് ചെയ്തിരിക്കുന്നു (റോമ. 13:13,14).
യ)  ഹൃദയത്തില്‍ വ്യഭിചാരം ചെയ്യുന്നതിനെക്കുറിച്ച് യേശു മുന്നറിയിപ്പ് നല്‍കിയിരുന്നു (മത്താ. 5:28) 1 തിമഥി. 2:910 ല്‍ നിന്ന് മൂന്ന് പദങ്ങള്‍.
മാന്യമായ: യവനായ പദം ''കോസ്മിയസ്'' എന്നാണ് അര്‍ത്ഥം. ശരിയായി ക്രമീകരിച്ച, ക്രമീകൃതമായ എന്നാണ.് അതിന്റെ അര്‍ത്ഥം സാഹചര്യത്തിന് അനുയോജ്യമായും വൃത്തിയായും ഒരു വ്യക്തി വസ്ത്രം ധരിക്കണം.
ലജ്ജാശീലം: ''അയിഡോന്''  ബഹുമാനത്തിന്റെയും ലജ്ജാശീലത്തിന്റെയും അവബോധം എന്നാണ്. മാന്യതയില്ലാത്തതും ആദരസൂചകമല്ലാത്തതുമായ കാര്യങ്ങള്‍ കാണുമ്പോള്‍ ലജ്ഞാശീലമുളള വ്യക്തി അസ്വസ്ഥമാകുന്നു.
സുബോധം : ''സോഫ്രാസുന'' എന്നാല്‍ സുബോധമുളള വ്യക്തി എന്നാല്‍, ശരിയായ സ്വയ നിയന്ത്രണവും വിവേചനവുമുളള വ്യക്തി. അങ്ങനെയുള്ളവന്‍/ഉള്ളവള്‍ ചെയ്യുന്നതിലെല്ലാം മാന്യത പുലര്‍ത്തുന്നു.
മാന്യതയെ സംബന്ധിക്കുന്ന വസ്തുതകളും സ്വഭാവവും (1 പത്രോ. 3:16)
1.  മാന്യത ആഡംബരത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു (വാക്യ. 3).
2. മാന്യത ആന്തരിക സ്വഭാവത്തിന് പ്രാധാന്യം നല്‍കുന്നു (വാക്യ. 4).
3.  മാന്യതയ്ക്ക് അനശ്വരമായ ഗുണങ്ങള്‍ ഉണ്ട് (വാക്യ. 4).
4.  മാന്യത ദൈവമുന്‍പാകെ വിലപ്പെട്ടതാണ് (വാക്യ.4).
5.  മാന്യതയ്ക്ക് ഒരു ബൈബിള്‍ പാരമ്പര്യമുണ്ട് (വാക്യ. 56).
6.  മാന്യതയ്ക്ക് സുവിശേഷീകരണ ശക്തിയുണ്ട് (വാക്യ. 1, 2).
മുന്‍പറഞ്ഞ ഭാഗത്തിലെ വാക്യം നാലില്‍, ഒരു സ്ത്രീയുടെ ആന്തരിക സൗന്ദര്യത്തെക്കുറിച്ച് ''സാവധാനതയും ഭക്തിയുമുളള ആത്മാവ്'' എന്ന് പത്രോസ് വിശദീകരിച്ചിരിക്കുന്നു. ഇതാണ് ഒരു സ്ത്രീയുടെ ശക്തിയുള്ള ഗുണമെന്നത്  അവളുടെ ശരിയായ സ്വഭാവം.
സദൃശ്യ : 31:30 ല്‍ നിന്നുള്ള ചിന്തകള്‍
''ലാവണ്യം വ്യാജവും, സൗന്ദര്യം വൃര്‍ത്ഥവുമാകുന്നു, യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും''.
ം  ബാഹ്യമായ സൗന്ദര്യം നൈമീഷികമാണ്.
ം  ആന്തരീക സൗന്ദര്യം നിത്യമാണ്.
ം മുന്‍പിലത്തേത് ലോകത്തിന് ആകര്‍ഷീണയമാണ്.
ം  പിന്നത്തേത് ദൈവത്തിന് പ്രസാദമാണ്.
മാന്യതയുടെ ലക്ഷ്യങ്ങള്‍
1.  നമ്മുടെ ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം. (1 കൊരി. 10:31). ''നിങ്ങള്‍ എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുവിന്‍''.
2.  നാം ദൈവത്തെ പ്രസാദിപ്പിക്കണം (2 കൊരി. 5:9). ''അതുകൊണ്ട് അവനെ പ്രസാദിപ്പിക്കുക എന്നത് നമ്മുടെ ലക്ഷ്യമായിരിക്കണം''.
വേദപുസ്തക മൂല്യങ്ങളെ അനുരജ്ഞനപ്പെടുത്താതെ നിലവിലിരിക്കുന്ന പുത്തന്‍ തരംഗങ്ങള്‍ക്ക് യുക്തിസഹമായ അവസരമൊരുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
താഴെപ്പറയുന്നവ ചോദിച്ചും ഓര്‍മ്മിച്ചും കൊണ്ട്പിന്‍തുടരേണ്ട  നിയമങ്ങള്‍
1.  അതുപ്രദര്‍ശിപ്പിക്കുന്നതാണോ? എന്നത് കഴുത്തിന് താഴെമുതല്‍ മുട്ടിനോടോ കാല്‍ക്കുഴയ്‌ക്കോ താഴെ വരെ മറയ്ക്കുന്നതായിരുന്നു എന്ന് ഓര്‍ക്കുക. പിന്‍തുടരാന്‍ നല്ല നിയമം.
2.  അത് എടുത്തു കാണിക്കുന്നുണ്ടോ? വസ്ത്രം ധരിക്കുന്നത് ഏതെങ്കിലും പ്രത്യേക ശാരീരിക വസ്തുതകളെ എടുത്ത് കാണിക്കുന്നതിനോ അതിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതിനോ വേണ്ടിയാണോ?
3. അതു തീരെ ചെറുതാണോ? പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് സ്ത്രീകള്‍ക്കുള്ള പാവാടകള്‍ക്കും പുരുഷന്മാര്‍ക്കുള്ള നിക്കറിനും ബാധകമാണ്.
4.  അതു വളരെ ഇറുക്കമുള്ളതാണോ? പുരുഷന്മാരുടെ പാന്റ്‌സും ഇതില്‍ ഉള്‍പ്പെടും. ഇലാസ്റ്റിക് ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. വളരെ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്.
5.  അത് അധികം താണു പോയോ? നിങ്ങളുടെശരീരത്തിന്റെ പുറഭാഗം പ്രദര്‍ശിപ്പിക്കരുത്;പുക്കിള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. അടിവസ്ത്രങ്ങള്‍ പുറം വസ്ത്രങ്ങള്‍ ആയി മാറരുത്.
6. വെള്ള ധരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ള വസ്ത്രങ്ങള്‍ വളരെ സുതാര്യമാണ് അവ അടിവസ്ത്രങ്ങള്‍ പുറത്ത് കാണിക്കും. അങ്ങനെ ഒരിക്കലും ആകരുത്.
7.  നിങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കേണ്ടതിനായി വിലകൂടിയ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ?
8.  നിങ്ങള്‍ വസ്ത്രം ധരിച്ചിരിക്കുന്നത് കണ്ടിട്ട്അവിശ്വാസികളില്‍ നിന്ന് നിങ്ങളെ വ്യത്യസ്തനായി കാണാന്‍ കഴിയുമോ?
1961 ല്‍ സാന്റ്മറിയ തട്ടിക്കൊണ്ടുപോയപ്പോള്‍, കപ്പലില്‍ ഉണ്ടായിരുന്ന തീവ്രവാദികള്‍ക്ക് ആസക്തികള്‍ ഉണ്ടായിരിക്കാം എന്ന് ധരിച്ചുകൊണ്ട് ''വശീകരിക്കുന്ന വിധത്തിലുള്ള'' വസ്ത്രങ്ങള്‍ സ്ത്രീകള്‍ ഒഴിവാക്കി. അതായത് ചെറുവസ്ത്രങ്ങള്‍ ധരിക്കുന്നതും, നീളം കുറവായ മേല്‍ വസ്ത്രങ്ങളും കപ്പലിന്റെ നീന്തല്‍ക്കുളത്തില്‍ നീന്തുന്നതും അവര്‍ ഒഴിവാക്കി. ലോകത്തിന്റെ സ്ത്രീകള്‍ക്ക് ''ജഡാസക്തി'' പ്രചോദിപ്പിക്കുന്നത് എന്തെന്ന് അറിയാമെങ്കില്‍, ''ദൈവത്തിന്റെ പുത്രിമാര്‍ക്ക് എന്തുകൊണ്ട് അറിഞ്ഞുകൂടാ?''
നാന്‍സി ഡിമോന്‍ പറയുന്നു, ''പുരുഷ സ്പര്‍ശനം സ്ത്രീക്ക് എന്തായിരിക്കുന്നുവോ അതുപോലെയാണ്, ഒരു സ്ത്രീയുടെ ദര്‍ശനം പുരുഷനും ആയിരിക്കുന്നത്''.
ജഡമോഹം, കണ്‍മോഹം, ജീവനത്തിന്റെപ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍ നിന്നല്ല, ലോകത്തില്‍  നിന്നത്രേ ആകുന്നു (1 യോഹ 2:16). ''വേശ്യാ വസ്ത്രം നാം ധരിക്കരുത്'' (സദൃ. 7:10). ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം അവളുടെ മുഖത്തേക്കായിരിക്കണം ശ്രദ്ധ ആകര്‍ഷിക്കേണ്ടത്, അവളുടെ ശരീരത്തിലേക്ക് ആയിരിക്കരുത്. 'ചീ േല്‌ലി മ ഒശി'േ' എന്ന പുസ്തകത്തില്‍ ജോഷുവ ഹാരിസ് പറയുന്നത് ''ആകര്‍ഷണീയമായി വസ്ത്രം ധരിക്കുന്നതും ആകര്‍ഷിക്കേണ്ടതിന് വസ്ത്രം ധരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്''. നിങ്ങള്‍ ആത്മീകനാണെന്ന് ധരിപ്പിക്കേണ്ടതിന് വേണ്ടി നിങ്ങള്‍ ധരിക്കുന്നതിനെക്കുറിച്ച് അല്പംപോലും ശ്രദ്ധിക്കാതെയിരിക്കുന്നതും ശരിയായ പ്രവണതയല്ല. അത് അഹങ്കാരത്തിന്റെയും സ്വയനീതിയുടെയും മറ്റൊരു ഭാവമാണ്.
ആരോ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ''നിങ്ങളുടെ സ്വഭാവം ഒരു ചിത്രവും നിങ്ങളുടെ പ്രത്യേകത അതിന്റെ ഫ്രെയിമുമാണ്''. ഫ്രെയിം ചിത്രത്തിന് പൂരകമായിരിക്കണം, അതില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതായിരിക്കരുത്.
എതിര്‍ ലിംഗത്തിലുള്ളവരെപോലെ വസ്ത്രം ധരിക്കുന്നത് തിരുവെഴുത്ത് വിലക്കുന്നു (ആവര്‍. 22:5). മരിച്ചവനുവേണ്ടി ശരീരത്തെ മുറിപ്പെടുത്തുകയോ പച്ചകുത്തുകയോ ചെയ്യരുത് (ലേവ്യ 19:28).
നമ്മുടെ ശരീരത്തെ തിളങ്ങുന്ന ആഭരണങ്ങള്‍ക്കൊണ്ടോ, ആഡംബര വസ്ത്രങ്ങളെക്കൊണ്ടോ അലങ്കരിക്കരുത്. യെശയ്യാവില്‍ പറയുന്നതുപോലെ, അങ്ങനെയുള്ള അലങ്കാരങ്ങള്‍ നേതാക്കന്മാരെ വശീകരിക്കുകയും രാജ്യം മുഴുവന്‍ അനുസരണക്കേടിലേക്ക് പോകുന്നതിനും ഇടയായി (യെശ. 3:1628).
ദൈവകേന്ദ്രീകൃത വ്യക്തിത്വമുണ്ടാക്കാന്‍ നാം ശ്രദ്ധിക്കണം. ക്രിസ്തീയ സ്വഭാവത്തിന്റെയും പക്വതയുടെയും പ്രധാനപ്പെട്ട ഒരു സൂചികയാണ് നമ്മുടെ പുറമെയുള്ള വേഷവിധാനം. മാന്യവും യോഗ്യവുമായ വസ്ത്രധാരണം ദൈവത്തോടും മറ്റുള്ളവരോടും നിങ്ങളോടുമുള്ള ആദരവിന്റെ പ്രതീകമാണ്.
പ്രാര്‍ത്ഥനയോടെ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1.  എന്തുകൊണ്ട് ഞാനിത് വാങ്ങിക്കുകയും ധരിക്കുകയും ചെയ്യണം? ഇതിനോട് ''ഇല്ല'' എന്നു പറയുവാന്‍ ഞാന്‍ തയ്യാറാണോ?
2.  എന്റെ വേഷവിധാനം മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു. എന്നിലേക്ക് അനാവശ്യ ശ്രദ്ധ കേന്ദ്രീകരിപ്പാന്‍ അതു മുഖാന്തിരമാകുമോ? ഞാനൊരു ശ്രദ്ധ തിരിക്കുന്ന ഘടകമോ അതിലും മോശമോ, ഒരു തടങ്കല്‍ പാറയോ ആകുമോ?
3.  എന്റെ പ്രത്യക്ഷത എന്നെക്കുറിച്ച് എന്താണ് പറയുന്നത്? എന്റെ മുന്‍ഗണനകള്‍ ഏവ? എന്റെ വസ്ത്രം, പാദരക്ഷ അനുബന്ധ ഘടകങ്ങള്‍ എന്നിവക്കായ് ഞാന്‍ എത്ര പണം ചെലവാക്കുന്നു?
4.  മറ്റുള്ളവര്‍ക്ക് ഞാന്‍ എന്തു മാതൃകയാണ് നല്‍കുന്നത്? നിങ്ങളുടെ വസ്ത്രധാരണം വഴിനിങ്ങള്‍ ഒരു മാതൃകയാണോ? പ്രത്യേകിച്ച് നിങ്ങളേക്കാള്‍ ഇളപ്പമുള്ളവര്‍ക്ക്?
1 കൊരി. 6:1920 വരെ ശ്രദ്ധിക്കുക
സാത്താന്‍ സഭക്കാര്‍ പറയുന്നു ''നീ ആഗ്രഹിക്കുന്നത് എല്ലാം ചെയ്യുക എന്നതാണ് മുഴുവന്‍ നിയമവും'' 60 കളുടെ ആശയം ''നിന്റേതുമാത്രം ചെയ്യുക'' സ്ത്രീജന പക്ഷവാദികളുടെ ആശയം ''ഇത് എന്റെ ശരീരം, എനിക്ക് ഇഷ്ടമുള്ളതെല്ലാം ഞാന്‍ ചെയ്യും''. ആധുനിക സുവിശേഷ വിഹിതക്കാരുടെ ആശയം, ''ഇത് എന്റെ സ്വാതന്ത്ര്യമാണ്, ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ഞാന്‍ ചെയ്യും''.  എന്നാല്‍ തിരുവെഴുത്ത് പറയുന്നു, ''പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്ന് നിങ്ങള്‍ അറിയുന്നില്ലയോ''.
നമ്മുടെ മഹത്വത്തിനായുള്ള മാന്യത
ചുവന്ന അങ്കിയും മുള്ളുകൊണ്ടുള്ള കിരീടവും ക്രിസ്തുവിനെ ധരിപ്പിച്ചു, അതുമൂലം നാം അവന്റെ നീതി ധരിച്ചു (മര്‍ക്കോ.15:17). ക്രൂശിന്മേല്‍ അവന്‍ വിവസ്ത്രനായി, അനാവരണം ചെയ്യപ്പെട്ടു, പ്രദര്‍ശിക്കപ്പെട്ടു, അതുമൂലം നമ്മുടെ പാപം നീക്കി (ലൂക്കോ. 23:34). ദൈവം തന്റെ പുത്രനെ പാപം ധരിപ്പിച്ചു, തല്‍ഫലമായി നാം അവന്റെ നീതി ധരിച്ചു. ദൈവം തന്റെ പുത്രന്റെ മഹത്വം ഉരിഞ്ഞുകളഞ്ഞതുകൊണ്ട് ദൈവമക്കളുടെ മഹത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നാം എത്തപ്പെട്ടു.
എന്നെ ധരിപ്പിക്കുന്നതിനായി ക്രിസ്തു രക്തം വിലയായി നല്‍കി. ക്രിസ്തുവിന്റെ നീതി എന്തുമറച്ചു, ആ നീതി ജനം ശ്രദ്ധിക്കുന്നതിനായി ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ നാം വേഷവിധാനം ചെയ്യേണ്ടതാകുന്നു.
നമ്മുടെ മാന്യതയില്ലായ്മയ്ക്ക് സുവിശേഷമാണ് ആത്യന്തിക പരിഹാരം. നമ്മുടെ മാന്യതയ്ക്കുള്ള ആത്യന്തിക പരിഹാരവും അതുതന്നെയാണ്. ആയതുകൊണ്ട് എന്തുധരിക്കണമെന്ന് ചിന്തിച്ചുകൊണ്ട് നിങ്ങള്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍, ഓര്‍ക്കുകനിങ്ങള്‍ ക്രിസ്തുവിനെയാണ് ധരിക്കുന്നത്. അതു മനോഹരമായി ചെയ്യുക. സുവിശേഷത്തെ ധരിക്കുക.
കടപ്പാട്: റിവൈവ് മാഗസിന്‍, മലയാള മനോരമ, മാതൃഭൂമി

No comments:

Post a Comment

please make the cooments and share