Showing posts with label News. Show all posts
Showing posts with label News. Show all posts

Thursday, 23 February 2012

Iran court convicts Christian pastor convert to death

http://kerugmas.blogspot.in/2012/02/iran-court-convicts-christian-pastor.html

By

Published February 22, 2012
| FoxNews.com
A trial court in Iran has issued its final verdict, ordering a Christian pastor to be put to death for leaving Islam and converting to Christianity, according to sources close to the pastor and his legal team.
Supporters fear Youcef Nadarkhani, a 34-year-old father of two who was arrested over two years ago on charges of apostasy, may now be executed at any time without prior warning, as death sentences in Iran may be carried out immediately or dragged out for years.
It is unclear whether Nadarkhani can appeal the execution order.

“This one case is not just about one execution. We have been able to expose the system instead of just letting one man disappear, like so many other Christians have in the past.”
It is also feared that Nadarkhani will be executed in retaliation as Iran endures crippling sanctions and international pressure in response to its nuclear agenda and rogue rhetoric. The number of executions in Iran has increased significantly in the last month.
“This is defiance,” Sekulow said. “They want to say they will carry out what they say they will do.”
The order to execute Nadarkhani came only days after lawmakers in Congress supported a resolution sponsored by Pennsylvania Rep. Joseph Pitts denouncing the apostasy charge and calling for his immediate release.
“Iran has become more isolated because of their drive for nuclear weapons, and the fundamentalist government has stepped up persecution of religious minorities to deflect criticism,” Pitts, a Republican, told FoxNews.com. “The persecuted are their own citizens, whose only crime is practicing their faith.”
The ACLJ has been a major driving force in keeping Nadarkhani’s case in the international spotlight. Many other advocacy groups and human rights organizations also have mounted global campaigns and petitions against the Iranian government, and experts credit Nadarkhani’s international support for keeping him alive.
The ACLJ recently launched a Twitter campaign to publicize Nadarkhani’s case, asking participants to dedicate a daily tweet to “Tweet for Youcef,” stating the number of days he has been imprisoned (currently 863) and ending the tweet with “ViaOfficialACLJ,” sending readers back to the organization’s website where they could learn more about his case.
Tweets have reached 157 countries and over 400,000 people.
Secretary of State Hillary Clinton and 89 members of Congress, along with the European Union, France, Great Britain, Mexico and Germany, have condemned Iran for arresting Nadarkhani and have called for his quick release.
Nadarkhani was arrested in October 2009 and was tried and found guilty of apostasy by a lower court in Gilan, a province in Rasht. He was then given verbal notification of an impending death-by-hanging sentence.
His lawyers appealed the decision under the premise that Nadarkhani was never a Muslim at the age of majority, and the case was sent to Iran’s Supreme Court, which upheld the lower court’s decision of execution, provided it could be proven that he had been a practicing Muslim from the age of adulthood, 15 in Islamic law, to age 19, which was when he converted.
The lower court then ruled that Nadarkhani had not practiced Islam during his adult life but still upheld the apostasy charge because he was born into a Muslim family.
The court then gave Nadarkhani the opportunity to recant, as the law requires a man to be given three chances to recant his beliefs and return to Islam.
His first option was to convert back to Islam. When he refused, he was asked to declare Muhammad a prophet, and still he declined.
Iran’s judiciary had delayed in issuing a final verdict, fearing the decision would have far-reaching political implications.
Sources say Nadarkhani has been advised by family members, lawyers and members of his church to remain silent throughout his ordeal, out of fear that authorities may use his statements against him, a strategy commonly employed by the regime.

Friday, 20 January 2012

മരിച്ചാലും ഫേസ്‌ബുക്കില്‍ കമന്റിടാം!

http://kerugmas.blogspot.com/2012/01/blog-post_257.html

   
അവസാന വാക്കുകള്‍ മരിക്കും മുമ്പേ തയാറാക്കാം, നിങ്ങള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും അത്‌ അറിയിക്കാം! മരിച്ചു കഴിഞ്ഞ്‌ നിങ്ങളുടെ അവസാന സന്ദേശം മറ്റുളളവരെ അറിയിക്കാനായി ഒരു ഫേസ്‌ബുക്ക്‌ ആപ്ലിക്കേഷന്‍ തയ്യാറായി. 'ഇഫ്‌ ഐ ഡൈ' എന്ന പേരിലാണ്‌ പുതിയ പ്രോഗ്രാം പുറത്തിറങ്ങിയിരിക്കുന്നത്‌.

'ഇഫ്‌ ഐ ഡൈ' ഡൗണ്‍ലോഡ്‌ ചെയ്യുമ്പോള്‍ തന്നെ പ്രോഗ്രാം മൂന്ന്‌ ട്രസ്‌റ്റികളെ ചോദിക്കും. നിങ്ങളുടെ മരണവാര്‍ത്ത പോസ്‌റ്റ് ചെയ്യേണ്ടത്‌ ഇവരാണ്‌. ഇവരുടെ സ്‌ഥിരീകരണം ലഭിച്ചാലുടന്‍ നിങ്ങള്‍ മരണശേഷം പരസ്യമാക്കാന്‍ ഉദ്ദേശിച്ചു നല്‍കിയ പോസ്‌റ്റ് പബ്ലിഷ്‌ ചെയ്യും.

നിങ്ങള്‍ നല്‍കുന്ന സന്ദേശം, അത്‌ ജീവിതകാലം മുഴുവന്‍ ചുമന്ന്‌ നടന്ന ഒരു രഹസ്യമോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്കുളള ഉപദേശമോ എന്തുമാവട്ടെ, പബ്ലിഷ്‌ ചെയ്യും മുമ്പ്‌ കമ്പനിക്ക്‌ പോലും അറിയാന്‍ സാധിക്കില്ല എന്നാണ്‌ അധികൃതര്‍ നല്‍കുന്ന ഉറപ്പ്‌. മരിച്ചു എന്ന്‌ ട്രസ്‌റ്റികള്‍ വ്യാജ മെയില്‍ അയച്ചാല്‍ അവസാന പോസ്‌റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന്‌ കരുതിയാലും തെറ്റി. ഇക്കാര്യം കാണിച്ച്‌ നിങ്ങളുടെ മെയില്‍ ഐഡിയിലേക്ക്‌ കമ്പനി ഒരു മെയില്‍ അയക്കും. അതിനുശേഷം മാത്രമേ അവസാന പോസ്‌റ്റ് പുറംലോകം കാണുകയുളളൂ.

വാര്‍ത്ത പുറത്തുവന്ന ഉടന്‍ 'ഇഫ്‌ ഐ ഡൈ' പ്രോഗ്രാമിന്‌ ആയിരക്കണക്കിന്‌ ഫാന്‍സ്‌ ഉണ്ടായി. എന്നാല്‍, മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ വയ്യാഞ്ഞിട്ടോ എന്തോ ആരും ഒന്ന്‌ പരീക്ഷിക്കാന്‍ മുതിര്‍ന്നില്ല!

മൂന്നുനേരം മൂക്കുമുട്ടെ‍ ഫാസ്റ്റ്ഫുഡ്

http://kerugmas.blogspot.com/2012/01/blog-post_318.html


''കഴിക്കാറായില്ലേ, സമയം ഒമ്പതാവണു.''''എന്താ കൂട്ടാനുള്ളത്‌?'' ''മീന്‌ണ്ട്, പിന്നെ മെഴുക്കുപുരട്ടീം (മുളക്‌ കൊണ്ടാട്ടവും അച്ചാറും പപ്പടവും എന്നുമുണ്ടാകും. പ്രത്യേകിച്ച്‌ പറയേണ്ടല്ലോ.) ''ദാ വരുന്നു വിളമ്പിക്കോ.''

അതൊക്കെ പണ്ട്‌, ഭര്‍ത്താവ്‌ ജോലി കഴിഞ്ഞുവരുമ്പോഴേക്കും ''ഊണും കാലായി'' എന്നു പറയാന്‍ അടുക്കളജീവിതം നയിക്കുന്ന പെണ്ണുങ്ങളുടെകാലത്ത്‌ ഇന്ന്‌ ഭാര്യയും ഭര്‍ത്താവും ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോകുമ്പോള്‍ വീടും അടുക്കളയും ഉറങ്ങും. വൈകിട്ട്‌ ജോലിക്ഷീണവുമായി വീട്ടിലെത്തുമ്പോള്‍ മീന്‍കറിയും മെഴുക്കുപുരട്ടീം ഉണ്ടാക്കി തീന്‍മേശ സമൃദ്ധമാക്കാന്‍ ആര്‍ക്കും തോന്നുകയില്ല. അതുകൊണ്ട്‌.

''ഡിന്നറിന്ന്‌ പുറത്തുനിന്നാക്കിയാലോ. വല്ലാത്ത ക്ഷീണം. എനിക്കിനി കിച്ചണില്‍ കേറാന്‍ വയ്യ.''

''ഒ. കെ. പൊയ്‌ക്കളയാം.''

ഇങ്ങനെ തുടങ്ങിയ പല കുടുംബങ്ങളും ഇപ്പോള്‍ രാത്രിയും ഭക്ഷണം പുറത്തുനിന്നാക്കി. വീട്ടില്‍നിന്ന്‌ കഴിക്കുന്ന സ്‌ഥിരം രുചിയില്‍നിന്നൊഴിവാകാം. പുറത്ത്‌ കാത്തുനില്‍ക്കുന്നത്‌ വിഭവങ്ങളുടെ ഒരു നോണ്‍വെജിറ്റേറിയന്‍ ഓണസദ്യയാണ്‌. പൊറോട്ട, ഷവര്‍മ്മ, ഷവായ്‌, ചില്ലിചിക്കനില്‍ തുടങ്ങുന്ന ചിക്കന്‍വിഭവങ്ങള്‍. പിസ്സ, ദാക്കോസ്‌, ഹോട്ട്‌ ഡോഗ്‌, ബര്‍ഗര്‍, കട്‌ലറ്റ്‌, സ്‌റ്റാന്റ്‌വിച്ച്‌... എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസമുള്ളത്രയും ഐറ്റംസ്‌. സമയം ലാഭം. ഒന്നു പുറത്തോട്ടിറങ്ങാം എന്ന ഗുണവുമുണ്ട്‌. എല്ലാം അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍.

അടുത്തകാലത്ത്‌ പുറത്തുവരുന്ന കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്‌ മലയാളിയുടെ മാറിയ ഭക്ഷണരീതി വളരെ അപകടത്തിലേക്കാണെന്നാണ്‌. ഫാസ്‌റ്റ്ഫുഡ്‌ വിഭവങ്ങളും ബേക്കറികളും മറ്റും മലയാളിയുടെ മരണം വേഗത്തിലാക്കുകയാണ്‌. കണ്ണില്‍ വരെ സ്വാദൂറുന്ന രീതിയില്‍ തയാറാക്കി വച്ചിരിക്കുന്ന ഫാസ്‌റ്റ്ഫുഡ്‌ വിഭവങ്ങള്‍ വയറുനിറയെ തിന്നുമ്പോള്‍ സൂക്ഷിക്കുക; നമ്മുടെ കരളും ഹൃദയവും റിസ്‌കിലാണ്‌. രോഗങ്ങളുടെ ഒരു പട്ടികതന്നെ മലയാളിയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു സ്വകാര്യവെബ്‌സൈറ്റ്‌ പുറത്തിറക്കിയ കണക്കുകളനുസരിച്ച്‌ കേരളത്തിലെ തനി ഗ്രാമീണവാസികളല്ലാത്ത എല്ലാ ജനങ്ങളിലും ഫാസ്‌റ്റ്ഫുഡ്‌ പ്രേമം ഉണ്ട്‌. നഗരത്തില്‍ ആഴ്‌ചയില്‍ മൂന്നുദിവസമെങ്കിലും രാത്രിഭക്ഷണം മാത്രം ഫാസ്‌റ്റ്ഫുഡുകളിലാക്കുന്നത്‌ അറുപതുശതമാനം കൂടുംബങ്ങളിലാണ്‌.

അതിവേഗം; ബഹുകേമം?

വൈകിട്ടു നാമിപ്പോള്‍ വീട്ടില്‍ തന്നെയിരിക്കുന്നത്‌ വളരെ അപൂര്‍വമാണ്‌. മിക്ക ദിവസവും സന്ദര്‍ശകരോ പാര്‍ട്ടിയോ സിനമയോ വൈകുന്നേരങ്ങളെ പങ്കുവയ്‌ക്കും. അടുക്കളേല്‍ കേറി രാത്രി ഭക്ഷണമുണ്ടാക്കാനൊന്നും നേരമുണ്ടാവാതായി. അപ്പോഴാണ്‌ അതിവേഗം ഭക്ഷണം കഴിക്കാനായി നഗരത്തില്‍ ഫാസ്‌റ്റ്ഫുഡുകള്‍ തുറന്നത്‌. ഒറ്റക്കാഴ്‌ചയില്‍ തന്നെ വായില്‍ വെള്ളമൂറിക്കുന്നതരത്തില്‍ മാലയായി തൂക്കിയിട്ടിരിക്കുന്ന ചിക്കന്‍. എല്ലാവരും രാത്രിയിലെ കഞ്ഞിയും ചപ്പാത്തിയും ഒക്കെ മറന്നു. പി. ഡബ്ല്യൂ.ഡി. ജീവനക്കാരനായ കൊല്ലം സ്വദേശി സജീവന്‌ ഫാസ്‌റ്റ്ഫുഡ്‌ സന്ദര്‍ശിക്കുന്നതിന്‌ ഒരു കാരണംകൂടിയുണ്ട്‌. ''മക്കളുടെ ശരീരം കുറച്ച്‌ നന്നാവേം ചെയ്യും. രണ്ടാളും നല്ല മെലിഞ്ഞിട്ടാ.''

ചില്ലുകൂട്ടില്‍ തൂക്കിയിട്ട ചുവന്നനിറമുള്ള ഇറച്ചിക്കഷണം കഴിക്കാനായി പോകുമ്പോള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്‌. ഫാസ്‌റ്റ്ഫുഡ്‌ വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്നത്‌ കൂടിയ അളവില്‍ കൊഴുപ്പും പഞ്ചസാരയും, ഉപ്പും, രുചിവര്‍ദ്ധനസാധനങ്ങളും നിറം കിട്ടാന്‍ ഉപയോഗിക്കുന്ന വസ്‌തുവുമാണ്‌. എണ്ണയില്‍ പൊരിച്ചെടുത്ത്‌ പാതിയെണ്ണയോടെ മുന്നില്‍ കൊണ്ടുവന്നുവയ്‌ക്കുന്ന ചുവന്ന ഇറച്ചിക്കഷണത്തില്‍ ഒരു മനുഷ്യനാവശ്യമുള്ളതിലധികം കൊഴുപ്പാണ്‌ ലഭിക്കുന്നത്‌. ശരീരത്തിനാവശ്യമായ മറ്റു ഘടകങ്ങള്‍ ലഭിക്കുന്നുമില്ല. ഫാസ്‌റ്റ്ഫുഡുകളില്‍നിന്ന്‌ കിട്ടുന്ന മിക്കവാറും എല്ലാ വിഭവങ്ങളുടെയും ദോഷം ഇതുതന്നെയാണ്‌.

അമിതമായ കൊഴുപ്പടങ്ങിയ ഈ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ അടിയുന്നതിനും ഹൃദ്‌രോഗം വരുത്തുന്നതിനും കാരണമാവുന്നു. കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്‌. ഒരു മനുഷ്യനാവശ്യമായ കലോറി ദിവസം 2000 കെ. ആണ്‌. അമിതമായി അടിയുന്ന കൊഴുപ്പാണ്‌ ഇന്ന്‌ ഭൂരിഭാഗവും ആവശ്യമായ ധാന്യകത്തിന്റെ കുറവില്‍ മലയാളികള്‍ പൊണ്ണത്തടിയന്‍മാരാവുകയാണ്‌.

ചിക്കനായാലും ബീഫായാലും സാമ്പാറായാലും ചമ്മന്തിയായാലും വരെ ടച്ചിംഗ്‌സായി പൊറോട്ടയുപയോഗിക്കാനാണ്‌ ആളുകള്‍ക്ക്‌ താല്‌പര്യം. സാമാന്യം രുചിയും വയറുനിറയുമെന്ന കാരണവുമുണ്ട്‌ പൊറോട്ട തീറ്റയ്‌ക്ക്. ഗോതമ്പിലെ പോഷകാംശമുള്ള തവിടും നാരും കളഞ്ഞതിനുശേഷം കിട്ടുന്ന അവശിഷ്‌മാണ്‌ മൈദ. പൊറോട്ടയിലും നമുക്ക്‌ ലഭിക്കുന്ന ബേക്കറികളിലധികവും മൈദയാണ്‌. പോഷകാംശ അളവ്‌ തീരെ കുറഞ്ഞ മൈദ പൊണ്ണത്തടിയും രോഗങ്ങളും കൂട്ടുന്നുണ്ട്‌. ഇന്റര്‍നെറ്റില്‍ മൈദ വിരുദ്ധസമരം ശക്‌തിപ്രാപിച്ചുവരികയാണ്‌. 'പോസ്‌റ്ററൊട്ടിക്കാനുണ്ടാക്കിയ മൈദ എന്ന പശ കൊണ്ട്‌ ആരാണ്‌ പൊറോട്ടയുണ്ടാക്കിയത്‌?' എന്നാണ്‌ അവരുടെ ചോദ്യം.

മലയാളികളുടെ സമീകൃതാഹാരം

അവിയല്‍, അരിയുണ്ട, ഗോതമ്പുപായസം, ചുരളിത്തോരന്‍, തൊറമാങ്ങ, കിണ്ണത്തപ്പം. മലയാളികളുടെ തീന്‍മേശയില്‍ നിറഞ്ഞിരുന്ന ഒരുപാട്‌ വിഭവങ്ങള്‍... ചുറ്റുവട്ടത്തുനിന്നും ഭക്ഷണം കണ്ടെത്തിയിരുന്നവരായിരുന്നു നമ്മള്‍. വീട്ടിലൊരു പച്ചക്കറിത്തോട്ടം വളരെ അപൂര്‍വമായി മാത്രം ഇപ്പോഴുമുണ്ട്‌.

പരമ്പരാഗത ഭക്ഷണങ്ങളായ ഇഡ്‌ഡലിയും സാമ്പാറും പരിപ്പുകറിയും ചോറും തരുന്ന പോഷകഗുണങ്ങളൊന്നും ഫാസ്‌റ്റ്ഫുഡില്‍നിന്ന്‌ ലഭിക്കില്ല. രാവിലെ മുഴുവയറും ഉച്ചയ്‌ക്ക് മുക്കാല്‍വയറും രാത്രി അരവയറും കഴിച്ചിരുന്നതായിരുന്നു മലയാളിയുടെ പാരമ്പര്യം. മൂന്നുനേരവും മൂക്കുമുട്ടെ തിന്ന്‌ ആവശ്യത്തിന്‌ വ്യായാമമില്ലാതെ മലയാളി മരിച്ചുകൊണ്ടിരിക്കുകയാണ്‌.

ഹൃദ്‌രോഗങ്ങള്‍: കൊഴുപ്പ്‌ ശരീരത്തിലടിയുന്നത്‌ കാരണം ഹൃദ്‌രോഗം വരാനുള്ള സാധ്യത വളരെയേറെയാണ്‌. കൊഴുപ്പ്‌ കൂടുന്നതുകൊണ്ട്‌ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതും എച്ച്‌.ഡി.എല്‍. കുറയുന്നതും ഹൃദ്‌രോഗത്തിന്‌ കാരണമാണ്‌.

പ്രമേഹം: കൊഴുപ്പുണ്ടാക്കുന്ന അമിതവണ്ണം പ്രമേഹത്തിനും കാരണമാകും. ഫാസ്‌റ്റ്ഫുഡ്‌ ഭക്ഷണങ്ങളിലും ബേക്കറികളിലും അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാരയും പ്രമേഹത്തിന്‌ കാരണമാണ്‌.

ഡൈസ്ലിപീസീമിയ: രക്‌തത്തില്‍ വി.പി.ഡിന്റെ അളവ്‌ ക്രമാതീതമായി കൂടുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങളാണിത്‌. കൊഴുപ്പ്‌ കൂടുന്നതുതന്നെയാണ്‌ ഇതിനും കാരണം.

പോളിസിസിറ്റിക്‌ ഓവര്‍ലേ സിന്‍ട്രം: സ്‌ത്രീകളില്‍ ഭാരം കൂടുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നമാണിത്‌. ഇതു ചെറുപ്പത്തില്‍തന്നെ സ്‌ത്രീകളില്‍ വന്ധ്യതവരാന്‍ കാരണമാണ്‌.

സ്ലിപ്‌ അപ്‌നിയ: ഉറങ്ങുന്ന സമയത്ത്‌ പെട്ടെന്ന്‌ ശ്വാസംകിട്ടാതെ വലയുന്നതാണ്‌ സ്ലിപ്‌ അപ്‌നിയ എന്നു പറയുന്നത്‌. അമിതവണ്ണമുള്ളവര്‍ക്കാണിത്‌ സാധാണയായി ബാധിക്കുക.

വാതം: ശരീരത്തിന്റെ ഭാരവും യൂറിക്‌ ആസിഡിന്റെ ബലവുമാണ്‌ വാതത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. സന്ധികള്‍ക്ക്‌ അമിതഭാരം നല്‍കുന്ന അധികജോലിയും ഇതിന്‌ കാരണമാകും.

കരള്‍ അസുഖങ്ങള്‍: ശരീരത്തിലടിയുന്ന കൊഴുപ്പ്‌ ദഹനപ്രക്രിയയ്‌ക്ക് വിധേയമാവാതെ അടിഞ്ഞുകൂടുന്നു. ഇത്‌ കരളില്‍ ചെന്നടിയുന്നു. വിവിധ കരള്‍രോഗങ്ങള്‍ ഇതുമൂലമുണ്ടാകാം.

സ്‌ട്രോക്ക്‌ (പക്ഷാഘാതം):

രക്‌തസമ്മര്‍ദ്ദം കൂടിയ ആളുകളിലാണിത്‌ സാധാരണയായി വരിക. അമിതഭക്ഷണം, കൊളസ്‌ട്രോളും പക്ഷാഘാതത്തിന്‌ കാരണമാകും. രക്‌തധമനികള്‍ അടിഞ്ഞ്‌ തലച്ചോറില്‍ ആവശ്യമുള്ള ഓക്‌സിജനും രക്‌തവും കിട്ടാതിരിക്കുമ്പോള്‍ സ്‌ട്രോക്ക്‌ വരാം.

സ്‌കാനിംഗ്‌ അറിയേണ്ടതെല്ലാം

http://kerugmas.blogspot.com/2012/01/blog-post_1869.html
  
പണ്ടൊക്കെ ജനങ്ങള്‍ക്ക്‌ സ്‌കാനിംഗ്‌, എക്‌സറേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭയമായിരുന്നു. ഏതോ വലിയ മാറാരോഗം വരുമ്പോള്‍ മാത്രമാണ്‌ ഇതൊക്കെ ചെയ്യേണ്ടതെന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ കാലം മാറി. ചെറിയ ഒരു നടുവേദനയോ തലവേദനയോ വന്നാല്‍വരെ സ്‌കാനിംഗും മറ്റു ചികിത്സയുടെ ഭാഗമായിട്ടാണ്‌ ജനങ്ങള്‍ കാണുന്നത്‌. ഇപ്പോള്‍ ഇതൊക്കെ ചെയ്‌തില്ലെങ്കില്‍ ആ ഡോക്‌ടര്‍ അത്ര പോരാ എന്നു പറയുന്നിടംവരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിന്‌ മുന്‍പ്‌ ഇവയെക്കുറിച്ച്‌ നന്നായി അറിഞ്ഞിരിക്കണം.

എം.ആര്‍.ഐ. സ്‌കാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെയും കോശങ്ങളുടെയും മറ്റും ചിത്രമെടുക്കാനാണ്‌ എം.ആര്‍.ഐ. സ്‌കാനിംഗ്‌ ഉപയോഗിക്കുന്നത്‌. മാഗ്നറ്റിക്‌ പ്രതലത്തിലേക്ക്‌ റേഡിയോ തരംഗങ്ങള്‍ കടത്തിവിട്ടാണ്‌ എം.ആര്‍.ഐ. ചെയ്യുന്നത്‌. ശരീരത്തിന്റെ ഏതു ഭാഗത്തും എം.ആര്‍.ഐ. ചെയ്യാം. എന്നാല്‍ കൂടുതലും നടുവിന്റെയും തലയുടെയുമാണ്‌ എം.ആര്‍.ഐ. സ്‌കാന്‍ എടുക്കാറ്‌. എന്നാല്‍ ഗര്‍ഭിണികള്‍ എന്തെങ്കിലും മെറ്റല്‍ ഇംപ്ലാന്റ്‌ ചെയ്‌തിട്ടുള്ളവര്‍, പേസ്‌മേക്കര്‍ പിടിപ്പിച്ചിട്ടുള്ളവര്‍, ഒന്നും എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യാന്‍ പാടില്ല. സ്‌കാനിംഗിന്റെ സമയത്ത്‌ ആഭരണങ്ങളും മെറ്റല്‍ ക്ലിപ്പുകളും ധരിക്കരുത്‌. കൃത്രിമപ്പല്ലുകളും മറ്റും ഉപയോഗിക്കുന്നവര്‍ സ്‌കാനിംഗിന്‌ മുന്‍പ്‌ അത്‌ ഡോക്‌ടറോട്‌ പറയാന്‍ മറക്കരുത്‌.

സി.ടി. സ്‌കാന്‍ ശരീരത്തിന്റെ ഏതു ഭാഗത്തും സി.ടി. സ്‌കാന്‍ ചെയ്യാം. എം.ആര്‍.ഐ. സ്‌കാനിംഗിലെപ്പോലെ മാഗ്നറ്റിക്‌പ്രതലവും റേഡിയോ തരംഗങ്ങളുമല്ലാത്തതിനാല്‍ മെറ്റല്‍ സാധനങ്ങള്‍ മുറിയില്‍ കയറ്റുന്നതുകൊണ്ട്‌ കുഴപ്പമില്ല. എന്നാല്‍ സി.ടി. സ്‌കാനിംഗിന്‌ റേഡിയേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഒരുപാട്‌ തവണ ചെയ്യുന്നത്‌ കാന്‍സര്‍പോലെയുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകും. ഗര്‍ഭിണികളായ സ്‌ത്രീകളോ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരോ ഒരിക്കലും സി.ടി. സ്‌കാന്‍ ചെയ്യാന്‍ പാടുള്ളതല്ല. ഒരേസമയം ശരീരത്തിലെ വിവിധതരത്തിലുള്ള ടിഷ്യൂസിനെ സി.ടി.സ്‌കാന്‍ വഴി കാണാം എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. തളര്‍വാതം പിടിച്ച രോഗികള്‍, അതിഭയങ്കരമായ തലവേദനയുള്ളവര്‍ എന്നിവര്‍ക്കൊക്കെ സി.ടി.സ്‌കാനാണ്‌ ചെയ്യുന്നത്‌. ത്രീ ഡയമന്‍ഷണല്‍ ചിത്രങ്ങളാണ്‌ സി.ടി.സ്‌കാനിംഗില്‍ ലഭിക്കുന്നത്‌.

ന്യൂക്ലിയര്‍ ഇമേജിംഗ്‌ :ശരീരത്തിലെ ബ്ലോക്കുകള്‍, ട്യൂമറുകള്‍ എന്നിവ കണ്ടുപിടിക്കാനാണ്‌ സാധാരണയായി ന്യൂക്ലിയര്‍ ഇമേജിംഗ്‌ ഉപയോഗിക്കുന്നത്‌. ചെറിയ അളവില്‍ 'റേഡിയോ തരംഗം' പുറപ്പെടുവിക്കുന്ന സാധനങ്ങള്‍ ഒന്നുകില്‍ കഴിക്കാന്‍ കൊടുക്കുകയോ അല്ലെങ്കില്‍ കുത്തിവയ്‌ക്കുകയോ ചെയ്‌ത് രോഗിയുടെ ശരീരത്തിലാക്കുന്നു. അതിനുശേഷം കാമറയുപയോഗിച്ച്‌ ശരീരത്തിലൂടെയുള്ള റേഡിയേഷന്റെ സഞ്ചാരം നിരീക്ഷിക്കുന്നു. ഹൃദയം, ശ്വാസകോശം, എല്ലുകള്‍, െതറോയ്‌ഡ്, കിഡ്‌നി തുടങ്ങി ഏത്‌ ആന്തരിക അവയവങ്ങളിലെയും അസുഖം കണ്ടുപിടിക്കാം. അത്‌ മാത്രമല്ല രോഗബാധിതമായ മേഖല കേന്ദ്രീകരിച്ച്‌ റേഡിയേഷന്‍വഴി ആ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

പിഇടി സ്‌കാന്‍: ഏറ്റവും നൂതനമായ സ്‌കാനിംഗ്‌ രീതിയാണിത്‌. നാഡീപ്രശ്‌നങ്ങള്‍ക്കും കാന്‍സര്‍ രോഗങ്ങള്‍ കണ്ടുപിടിക്കാനുമാണ്‌ പ്രധാനമായും ഇതുപയോഗിക്കുന്നത്‌. ഇതിലൂടെ ലഭിക്കുന്ന തെളിച്ചമുള്ള ചിത്രങ്ങള്‍ വഴി കാന്‍സര്‍ ആദ്യ സ്‌റ്റേജില്‍ തന്നെ കണ്ടുപിടിച്ച്‌ ചികിത്സിക്കാന്‍ സഹായിക്കുന്നു. അതു മാത്രമല്ല അല്‍ഷിമേഴ്‌സ ്‌പോലെയുള്ള രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു.

അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌: ശരീരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ മാത്രമല്ല ആന്തരിക അവയവങ്ങള്‍ നേരിട്ടു കാണാന്‍കൂടി ഈ സ്‌കാനിംഗിന്‌ കഴിയുന്നു. ശരീരത്തിലെ മൃദുകോശങ്ങളുടെ ചിത്രങ്ങള്‍വരെ ഈ സ്‌കാനിംഗിലൂടെ എടുക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ ഏത്‌ ഭാഗത്തും അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ ചെയ്യാം. സ്‌കാനിംഗിന്‌ അയയ്‌ക്കുന്ന ശബ്‌ദം പ്രതിധ്വനിച്ച്‌ അത്‌ ചിത്രങ്ങളായി രൂപപ്പെടുത്തുകയാണ്‌ അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗില്‍ ചെയ്യുന്നത്‌. പേശികളുടെയും എല്ലുകളുടെയും മറ്റും വളരെ വ്യക്‌തമായ ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. മാത്രമല്ല ഗര്‍ഭിണികളില്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാനും ഈ സ്‌കാനിംഗാണ്‌ ഉപയോഗിക്കുന്നത്‌.

കുവൈറ്റ് രാജകുടുംബത്തിലെ അംഗം ക്രിസ്തുവിനെ സ്വീകരിച്ചു

http://kerugmas.blogspot.com/2012/01/blog-post_20.html
കുവൈറ്റ്: തന്റെ അനുഭവസാക്ഷ്യം പ്രക്ഷേപണം ചെയ്യുവാന്‍ താന്‍ പൂര്‍ണ്ണസമ്മതനാണന്നും ഇതു കാരണം കൊല്ലപ്പെടുകയാണങ്കില്‍ ഞാന്‍ യേശുവിന്റെ സന്നിദിയില്‍ എത്തുമെന്നും യേശുവിനൊപ്പം നിത്യതയില്‍ കാണുമെന്നും കുവൈറ്റ് രാജകുടുംബാംഗം പ്രത്യാശ പ്രകടിപ്പിച്ചു.  കുവൈറ്റ് രാജകുടുംബാംഗമായ ‘അബ്ദുളള അല്‍സബാ’യുടെ അനുഭവസാക്ഷ്യം ക്രിസ്തീയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന ക്രിസ്ത്യന്‍ അറബിക്ക് സാറ്റലൈറ്റ് ടി.വിയിലൂടെയും ഇറാനിയന്‍ ക്രിസ്ത്യന്‍ ന്യൂസ് ഏജന്‍സിയായ മൊഹബത്ത് ന്യൂസും പ്രക്ഷേപണം ചെയ്തു.  ഇപ്പോള്‍ രാജ്യം ഭരിക്കുന്ന രാജകുടുംബത്തിലെ അംഗമാണ് അബ്ദുളള അല്‍സബാ യെന്ന് ടി.വി ചാനല്‍ വെളിപ്പെടുത്തി.  അദ്ദേഹം ഇസ്ലാമിക വിശ്വാസം ത്വജിച്ച് ക്രിസ്തുവിനെ സ്വീകരിച്ചുവെന്നും ചാനല്‍ വെളിപ്പെടുത്തി.

Monday, 16 January 2012

France violated Sikh's right to wearing turban: UN


London:The UN rights committee has said France violated the religious freedom of a 76-year-old Sikh when he was asked to remove his turban for his ID photograph.

The UN Human Rights Committee (UNHCR) has asked France to submit a report by March 15 on measures the government was taking to remedy the violation of the religious freedom of Ranjit Singh, the United Sikhs group said in a statement.

Ranjit Singh, despite his ill-health, has had no access to the public health care system or to social benefits since 2005 because his residence card was withheld due to his refusal to remove his turban for ID photo.

Mejindarpal Kaur, legal director of the group, said the organisation had filed a communication on behalf of Ranjit Singh to the UNHRC in December 2008.

The UNHRC observed that 'even if the obligation to remove the turban for the identity photograph might be described as a one-time requirement, it would potentially interfere with Ranjit Singh's freedom of religion on a continuing basis because he would always appear without his religious head covering in the identity photograph and could therefore be compelled to remove his turban during identity checks'. 

The UN committee said France failed to explain how the turban hindered identification since the wearer's face would be visible even if he was wearing the turban at all times.

Ranjit Singh said he had faith that truth and justice would prevail. 'I patiently waited for this day. I pray that France will now fulfil its obligation and grant me a residence card bearing my photo without baring my head,' he said.

Kaur said France should now fulfil its moral duty 'to ensure that the freedom of religion and belief is upheld for everyone who lives within its territory'.

Eight dead after cruise ship runs aground off Italy, 4,000 evacuated

http://kerugmas.blogspot.com/2012/01/eight-dead-after-cruise-ship-runs.htmlRome: Eight people died in the early hours of Saturday after a cruise ship ran aground off the Italian coast in an accident which forced the coast guard to evacuate over 4,000 people, media reports said.The Costa Concordia was on a trip around the Mediterranean when it hit a reef near the Isola del Giglio late Friday.Eight people were killed and several people were still missing after jumping overboard in panic as the ship began to tilt, the Messaggero newspaper said.

One of the victims was a man in his 70s who died of a heart attack caused by the shock to his system when he jumped into the icy waters, reports said.Over thirty people were also injured in the accident, several seriously.Most of the 3,200 passengers and 1,000 crew members were quickly evacuated, but coast guards struggled to rescue around 200 people stuck on board.Helicopters with spotlights were used to help rescuers.

'At around 8:00 pm (1900 GMT) the 290-metre-long Costa Concordia cruise ship... began taking on water and tilting over by around 20 degrees,' the coast guard said in a statement, as most of those aboard were rescued in lifeboats.Passengers heard a large bang and were initially told the ship had shuddered to a halt for electrical reasons, before being told to put on their life-jackets, a passenger from the boat told ANSA news agency by telephone.

'We were having supper when the lights suddenly went out, we heard a boom and a groaning noise, and all the cutlery fell on the floor,' passenger Luciano Castro told ANSA news agency.Some passengers jumped into the sea in their hurry to get off the sinking ship, according to the reports.'It was like a scene from the Titanic,' said passenger Mara Parmegiani.The local mayor said they were trying to find room to accommodate the rescued passengers, including pregnant women and children.

'We are trying to accommodate them anywhere we can, in schools, nurseries, hotels, anywhere that has a roof,' said mayor Sergio Ortelli, who added that some passengers were even bedding down for the night in the church.The Costa Crociera company, which owns the vessel, said that it was not yet possible to say what caused the problem, but that the evacuation had been fast.'The ship was on a cruise in the Mediterranean, leaving from Savona with planned stops in Civitavecchia, Palermo, Cagliari, Palma, Barcelona and Marseille,' the company said.

'There were around 1,000 Italian passengers on board, as well as 500 Germans and around 160 French people,' it added, without giving details about the rest.The cruise ship -- which boasts 58 suites with balconies, five restaurants, 13 bars, five Jacuzzis and four swimming pools -- had set off from the Civitavecchia port near Rome earlier Friday when it ran into difficulties.Boats from the nearby port helped evacuate the passengers and crew.

എന്റെ ജീവിതത്തില്‍ സംഭവിച്ചത്‌





   
സ്വാമി നിത്യാനന്ദയുമായുളള അവിഹിത ബന്ധം ആരോപിക്കപ്പെട്ട നടി രഞ്‌ജിത ആദ്യമായി തന്റെ ഭാഗം വിശദീകരിക്കുന്നു, ഒപ്പം കടന്നു വന്ന ജീവിത സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിക്കുന്നു.

തമിഴ്‌ സിനിമയിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു എന്റെ അച്‌ഛന്‍ അശോക്‌ കുമാര്‍. അച്‌ഛന്റെ തിരക്കിനിടെ വീടും വീട്ടുകാര്യങ്ങളും നോക്കി നടത്തിയത്‌ അമ്മ പ്രമീളയായിരുന്നു. ഞങ്ങള്‍ മൂന്ന്‌ പെണ്‍മക്കളാണ്‌. ചേച്ചി ജ്യോതിയും അനുജത്തി ലക്ഷ്‌മിയും സോഫ്‌റ്റ്വെയര്‍ പ്രൊഫഷനല്‍സാണ്‌.

ഇടത്തരം കുടുംബമാണ്‌ ഞങ്ങളുടേത്‌. ചെന്നൈ ഹോളി ഏയ്‌ഞ്ചല്‍സ്‌ സ്‌കൂളിലാണ്‌ ഞാന്‍ പഠിച്ചത്‌. സ്‌കൂള്‍ അച്ചടക്കം കൃത്യമായി പാലിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നില്ല ഞാന്‍. കാര്യങ്ങള്‍ അന്ധമായി അനുസരിക്കാനോ പിന്‍തുടരാനോ കഴിയില്ല എനിക്ക്‌. ആറാം ക്‌ളാസോടെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച്‌ ഞാന്‍ പ്രൈവറ്റായി പഠിക്കാന്‍ തുടങ്ങി. പ്‌ളസ്‌ടുവിലെത്തിയപ്പോള്‍ ആദര്‍ശ്‌ സ്‌കൂളില്‍ ചേര്‍ന്നു.

അന്തര്‍മുഖയായിരുന്നു ഞാന്‍. ആദര്‍ശില്‍ വന്നതോടെ എന്റെ രീതികളില്‍ മാറ്റങ്ങള്‍ വന്നു. എന്‍.സി.സി യില്‍ ചേര്‍ന്നു. ഐ.എ.എസോ ഐ.പി.എസോ ആകണമെന്നായി. ജേര്‍ണലിസ്‌റ്റാകണമെന്നും ആഗ്രഹിച്ചു. സിനിമാക്കാരിയാവണമെന്ന്‌ വിചാരിച്ചതേയില്ല.നടിയാകുംമുന്‍പ്‌ ഞാന്‍ കണ്ടത്‌ മൂന്നേ മൂന്ന്‌ സിനിമകളാണ്‌.

സ്‌കൂളിംഗ്‌ കഴിഞ്ഞ്‌ എത്തിരാജ്‌ കോളജില്‍ ചേര്‍ന്നെങ്കിലും ഒരു വര്‍ഷത്തിനപ്പുറം പോയില്ല. അതു വിധി. എനിക്കു വേണ്ടി കാത്തിരുന്ന പോലെയാണ്‌ സിനിമയില്‍ അവസരങ്ങള്‍ വന്നത്‌. തിരക്കഥാകൃത്തുക്കളായ ശ്രീഗോപാലകൃഷ്‌ണ സഹോദരന്‍മാര്‍ ഞങ്ങളുടെ അയല്‍വാസികളായിരുന്നു. എന്റെ മുഖം ഫോട്ടോജനിക്കാണെന്നും സിനിമയില്‍ നന്നാവുമെന്നുംഅവര്‍ പറഞ്ഞു.

അക്കാലത്ത്‌ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അമ്മ കഠിനമായി അദ്ധ്വാനിച്ചിട്ടും ബാധ്യതകള്‍ ഒഴിവാക്കാനായില്ല. ദൈവം കൊണ്ടു തന്ന അവസരമായി തന്നെ കരുതി ഞാന്‍ സിനിമ സ്വീകരിച്ചു.

ആദ്യതെലുങ്ക്‌ ചിത്രം വന്‍വിജയമായിരുന്നില്ല. പക്ഷേ അത്‌ ഭാരതിരാജ ചിത്രത്തിലേക്കതു വഴി തുറന്നു-നാടോടി തെന്നല്‍. ഭാരതിരാജ ഇത്ര വലിയ സംവിധായകനാണെന്ന്‌് എനിക്കറിയാമായിരുന്നില്ല. പക്ഷേ അച്‌ഛന്‍ ത്രില്‍ഡായി. എഡിറ്റിംഗ്‌ റൂമില്‍ വച്ച്‌ തെലുങ്ക്‌ പടത്തിന്റെ ക്‌ളിപ്പിംഗ്‌സ് രാജസര്‍ കണ്ടു. നേരില്‍ കണ്ടപ്പോള്‍ ടെസ്‌റ്റ് ഷൂട്ടിനെപ്പറ്റി അദ്ദേഹം പറഞ്ഞു. ആ സിനിമയിലേക്ക്‌ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തിക്‌ നായകനായ സിനിമ സാമ്പത്തികമായും കലാപരമായും വിജയിച്ചു. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എട്ട്‌ വര്‍ഷത്തോളംതമിഴ്‌, മലയാളം, തെലുങ്ക്‌, കന്നട ഭാഷകളിലായി എഴുപതോളം ചിത്രങ്ങള്‍.

വിവാഹം 1998ല്‍ നടന്നു. ഭര്‍ത്താവിനെക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. മോര്‍ഫ്‌ ചെയ്‌ത വീഡിയോ വന്ന ശേഷം എന്നെ ഏറ്റവും വേദനിപ്പിച്ച മനുഷ്യനാണ്‌ അദ്ദേഹം. ഇനി ഒന്നിച്ച്‌ ജീവിക്കാനാവുമോ എന്നെനിക്കുറപ്പില്ല. ഞങ്ങള്‍ ഇന്ന്‌ ഒരുമിച്ചല്ല.

ദാമ്പത്യത്തില്‍ മുന്‍പ്‌ അഹിതമായി ഒന്നും സംഭവിച്ചിരുന്നില്ല എന്നതാണ്‌ ദുഃഖകരമായ സത്യം. 10 വര്‍ഷത്തിനിടെ ഒരു ചെറിയ വഴക്ക്‌പോലും ഉണ്ടായിട്ടില്ല. കോളജ്‌ കാലം മുതല്‍ അറിയുന്നവരായിരുന്നു. എന്‍.സി.സി യില്‍ വച്ചാണ്‌ പരിചയം ദൃഢമാവുന്നത്‌. രാകേഷ്‌ ജോലിയില്‍ കയറിയ ശേഷവും ആ ബന്ധം തുടര്‍ന്നു.മിലിട്ടറിയില്‍ മേജറാണിപ്പോള്‍ രാകേഷ്‌.

ചെന്നൈ മഹാലിംഗപുരം ക്ഷേത്രത്തില്‍ മലയാളി ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‌ മുന്‍പേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു. അവരില്‍ ചിലര്‍ എന്റെ സൗഹൃദക്കൂട്ടായ്‌മയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട്‌ കുടുംബജീവിതം എല്ലാ അര്‍ത്ഥത്തിലും കുറ്റമറ്റതായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട്‌ ജോധ്‌്പൂര്‍, അജ്‌മീര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളിലായിരുന്നു ഞങ്ങള്‍ താമസം. ഉത്തരേന്ത്യയിലേക്ക്‌ പോയശേഷം ഞാന്‍ അഭിനയം നിര്‍ത്തി. എനിക്കതില്‍ മനസ്‌താപം തെല്ലും ഉണ്ടായില്ല.സിനിമയോട്‌ തീവ്രാഭിനിവേശം ഒരു കാലത്തും ഉണ്ടായിരുന്നില്ല. അഭിനയം ഞാന്‍ തെരഞ്ഞെടുത്ത മേഖലയായിരുന്നുമില്ല.

തുടക്കത്തില്‍ അച്‌ഛന്‍ അത്ര സന്തുഷ്‌ടനായിരുന്നില്ല. രാകേഷ്‌ മലയാളിയും ഞങ്ങള്‍ ആന്ധ്രാക്കാരുമായിരുന്നല്ലോ! പിന്നീട്‌ അച്‌ഛന്‍ അതുമായി പൊരുത്തപ്പെട്ടു. നല്ല പ്രകൃതമുള്ള ആളാണ്‌ രാകേഷ്‌.കുടുംബ ജീവിതത്തില്‍ എനിക്ക്‌ അര്‍ഹമായ സ്‌ഥാനം രാകേഷ്‌ നല്‍കി. പ്രകോപിതനാവാതെ എല്ലാം ചിരിച്ചു കൊണ്ട്‌ നേരിടുന്ന പ്രകൃതം. പക്ഷേ ഞങ്ങള്‍ക്ക്‌ ഒരു കുട്ടിയുണ്ടായില്ല.

മിലിട്ടറി ക്വാര്‍ട്ടേഴ്‌സിലെ ജീവിതം ദുസ്സഹമായിരുന്നു. അവിടെ ദിവസവും പാര്‍ട്ടിയാണ്‌. സീനിയര്‍ ഓഫീസേഴ്‌സിന്റെ ഭാര്യമാര്‍ സന്ദര്‍ശകരായി എത്തും. അവര്‍ക്ക്‌ ഭക്ഷണം വച്ചുവിളമ്പേണ്ടത്‌ നമ്മുടെ ജോലിയാണ്‌. ആ വൈരസ്യം മറികടക്കാന്‍ കംഫര്‍ട്ടബിള്‍ എന്ന്‌ തോന്നിയ ഒരു സിനിമ വന്നപ്പോള്‍ ഞാന്‍ സ്വീകരിച്ചു.

സ്വാമി നിത്യാനന്ദജിയെ ഞാന്‍ കണ്ടുമുട്ടുന്നത്‌ 2009 ഫെബ്രുവരിയിലാണ്‌. ചെന്നൈയിലെ ഹിന്ദു ബുക്ക്‌ഫെയറില്‍ വച്ചായിരുന്നു അത്‌. സ്വാമിജിയായിരുന്നു മുഖ്യാതിഥി. മഹാഭാരതത്തെക്കുറിച്ചും ഭഗവത്‌ഗീതയെക്കുറിച്ചുമുളള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ ഞാന്‍ മുന്‍പ്‌ യൂടൂബില്‍ കണ്ടിട്ടുണ്ട്‌.

ജ്‌ഞാനപീഠം ബുക്ക്‌ സ്‌റ്റാളിന്‌ മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. സ്വാമിജി അവിടേക്കു വന്നു. സംഘത്തിലൊരാള്‍ നടിയെന്ന നിലയില്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ അനുഗ്രഹം വാങ്ങി.അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ വലിയ വിശ്വാസം ജനിപ്പിച്ചു. അസാധാരണ ഗുരു എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. വേദിക്ക്‌ ജീവിതശൈലിയെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശ്വാസങ്ങളും കാഴ്‌ചപ്പാടുകളും വ്യത്യസ്‌തമായിരുന്നു.

ഭൂരിപക്ഷവും വിശ്വസിക്കുന്നത്‌ അവരുടെ ജീവിതലക്ഷ്യം വിവാഹവും കുട്ടികളെ വളര്‍ത്തലുമാണെന്നാണ്‌. എന്നെ സംബന്ധിച്ച്‌ അതങ്ങനെയല്ല. ജീവിതം വിവാഹത്തോടെ അവസാനിക്കുന്നില്ലെന്ന്‌ ഞാന്‍ വിശ്വസിച്ചു.നമ്മള്‍ ആഗ്രഹിക്കുംവിധം ജീവിതം പ്രയോജനപ്പെടുത്താന്‍ നമുക്ക്‌ അവകാശമുണ്ടെന്ന്‌ സ്വാമിജിയും ഉപദേശിച്ചു. സമൂഹം എന്തു പറയുമെന്നു ഭയന്ന്‌ നമ്മുടെ ആഗ്രഹങ്ങളെ കൂച്ചുവിലങ്ങിടുകയാണെന്ന്‌ എനിക്ക്‌ തോന്നി. ഞാന്‍ എന്റെ പെണ്‍സുഹൃത്തുക്കളോടും ആണ്‍സുഹൃത്തുക്കളോടുമൊപ്പം പബ്ബിലും മറ്റും പോവുമായിരുന്നു.ഇതേപ്പറ്റി ചോദിച്ചവരോട്‌എന്റെ മറുപടി ഇതായിരുന്നു:"ഞാന്‍ ആണുങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ പോകുന്നില്ലല്ലോ?''

നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി എങ്ങനെ ജീവിക്കണം എന്നതിന്‌ ചില അലിഖിത നിയമങ്ങളുണ്ട്‌. അതിന്‌ വിരുദ്ധമായി ആര്‌ എന്തു ചെയ്‌താലും ധാരാളം ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ഒരുദാഹരണം. ആത്മീയ കാര്യങ്ങളില്‍ വളരെ താത്‌പര്യമുള്ള കൂട്ടത്തിലാണു ഞാന്‍. വെറുതെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നതിനേക്കാള്‍ ഹൈന്ദവപുരാണങ്ങളെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും അറിയാനാഗ്രഹമുണ്ട്‌. ഭഗവത്‌ഗീതയുടെ വിവിധ വ്യാഖ്യാനങ്ങള്‍ ഞാന്‍ വായിച്ചു. ആളുകള്‍ ഇത്‌ ശ്രദ്ധിച്ചു. അവര്‍ ഉപദേശവുമായി വന്നു:"രഞ്‌ജിത ഗീത വായിക്കാനുള്ള പ്രായമായിട്ടില്ല"

ഞാന്‍ അതിശയിച്ചു.ഗീത വായിക്കുന്നതിന്‌ പ്രായപരിധിയുണ്ടോ? ഗീതയിലൂടെ ജീവിക്കുക എന്നാണ്‌ ഭഗവത്‌ഗീത നല്‍കുന്ന ദര്‍ശനം. 60-70 വയസില്‍ അത്‌ വായിച്ച്‌ ജീവിക്കുന്നതില്‍ എന്താണ്‌ അര്‍ത്ഥം? ആ സമയത്ത്‌ എനിക്ക്‌ ഗീത ആവശ്യമില്ല. മരിക്കാന്‍ ഒരുങ്ങുന്ന ഒരാള്‍ക്ക്‌ പിന്നെന്ത്‌ ജീവിതം?

സ്വാമിജിയുടെ ഉപദേശം തേടിയപ്പോ ള്‍ ശ്രീകൃഷ്‌ണന്റെ ഉപദേശങ്ങള്‍ എങ്ങനെ ജീവിതത്തില്‍ ഉപയോഗിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു തന്നു. സംഘര്‍ഷരഹിതമായ ജീവിതത്തെക്കുറിച്ച്‌ ആളുകള്‍ നിരന്തരം പറയുന്നു. പക്ഷേ അത്‌ എങ്ങനെയാണ്‌ പ്രാവര്‍ത്തികമാക്കുന്നത്‌. സ്വാമിജി അത്‌ പറഞ്ഞു തന്നു, ഭഗവത്‌ഗീതയിലൂടെ.

ഈ സമയത്തു തന്നെ സ്വന്തമായി ഒരു നിര്‍മ്മാണ സ്‌ഥാപനം തുടങ്ങുന്നതിനെക്കുറിച്ച്‌ ഞാന്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി. ഒരു സിനിമ സംവിധാനം ചെയ്യാന്‍ തിരക്കഥ എഴുത്തും തുടങ്ങി. പക്ഷേ അതൊന്നും വിചാരിച്ച സംതൃപ്‌തി നല്‍കിയില്ല. എന്തോ എവിടെയോ നഷ്‌ടപ്പെടുന്നതുപോലെ..ആ സന്ദിഗ്‌ദ്ധ ഘട്ടത്തില്‍ സമാധാനത്തിനായാണ്‌ സ്വാമിജിയുടെ ഉപദേശം തേടിയത്‌. വീണ്ടും സ്വാമിയെ കാണണമെന്ന്‌ സത്യമായും വിചാരിച്ചതല്ല. പക്ഷേ ഒരു ഘട്ടത്തില്‍ അത്‌ വേണ്ടി വന്നു. എല്ലായ്‌പോഴും ഞാന്‍ തിരിച്ചറിഞ്ഞ സത്യമുണ്ട്‌. മഹത്‌ഗ്രന്ഥങ്ങളില്‍ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്‌.ഭഗവത്‌ഗീതയെ ആ അര്‍ത്ഥത്തില്‍ ഞാന്‍ സ്‌നേഹിച്ചു. ഷിര്‍ദ്ദിസായിയുടെ ദര്‍ശനങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു.

സ്വാമിജിയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത മറ്റ്‌ ഗുരുക്കളുടെ അടുത്ത്‌ പോകരുതെന്ന്‌ അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. ആരെയും അദ്ദേഹം കുറ്റപ്പെടുത്താറുമില്ല.അമൂല്യവും ആത്മാര്‍ത്ഥവുമായ ഒരു നിര്‍ദ്ദേശം അദ്ദേഹം നല്‍കി:"'എല്ലാ നല്ല ഗുരുക്കന്‍മാരുടെ അടുത്തും പോവുക. നല്ല ഉപദേശങ്ങള്‍ കേള്‍ക്കുക.അതില്‍ നിനക്ക്‌ നല്ലതെന്ന്‌ തോന്നുന്നത്‌ സ്വീകരിക്കുക''

ഞാന്‍ സായിബാബയെക്കുറിച്ച്‌ പല തവണ അദ്ദേഹത്തോട്‌ ചോദിച്ചു:"അദ്ദേഹം അവതാരമാണ്‌. ഭൗതികശരീരം ഉപേക്ഷിക്കും മുന്‍പ്‌ നീ അദ്ദേഹത്തെ കാണണം."

രണ്ട്‌ വര്‍ഷം മുന്‍പാണ്‌ അദ്ദേഹം ഇത്‌ എന്നോടു പറഞ്ഞത്‌. ആരെക്കുറിച്ചും അഹിതമായി ചിന്തിക്കുകയോ പറയുകയോ ചെയ്യാത്ത മനുഷ്യന്‍. സ്വാമിജിയോട്‌ ആദരവ്‌ വര്‍ദ്ധിക്കുകയായിരുന്നു.

സ്വാമിജിയെ ആദ്യമായി കണ്ടത്‌ 2009 ഫെബ്രുവരിയിലാണ്‌. അമേരിക്കയില്‍ എന്റെ സഹോദരി ജ്യോതിയോടൊപ്പം താമസിക്കാന്‍ ഒരു അവസരം വന്നു. സഹോദരിമാര്‍ രണ്ടും യു.എസിലാണ്‌. ആര്‍മിയില്‍ പതിവുള്ള വാര്‍ഷിക പരിശീലനത്തിന്‌ പോയതാണ്‌ രാകേഷ്‌്. സ്വാഭാവികമായി കുറച്ചു നാള്‍ അവര്‍ക്കൊപ്പം പോയി നില്‍ക്കാമെന്ന്‌ ഞാന്‍ വിചാരിച്ചു. യാദൃച്‌ഛികമായി സ്വാമിജിയും യു.എസ്‌ പര്യടനത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കേണ്ടി വരുമെന്ന്‌ വിചാരിച്ചതേയല്ല. ആദ്ധ്യാത്മിക സ്‌ഥാപനങ്ങളോട്‌ പൊതുവെ പ്രതിപത്തിയുള്ള കൂട്ടത്തിലല്ല ഞാന്‍. അവയെക്കുറിച്ച്‌ നല്ലതും ചീത്തയുമായി ധാരാളം കേള്‍ക്കുന്നു.

യു.എസില്‍ എത്തിയ ശേഷം സ്വാമിജി അവിടെ ഉണ്ടെന്ന്‌ അറിഞ്ഞു. ചില പുസ്‌തകങ്ങളയയ്‌ക്കാന്‍ ആശ്രമത്തില്‍ നിന്നൊരാള്‍ വിളിച്ചപ്പോഴാണ്‌ വിവരം അറിയുന്നത്‌. പി.ആര്‍ വിഭാഗം നോക്കുന്ന ഒരാളാണ്‌ വിളിച്ചത്‌. എല്ലാ പ്രശസ്‌തര്‍ക്കും ഇപ്രകാരം പുസ്‌തകങ്ങളയച്ചു കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക്‌ രണ്ട്‌ ദിവസത്തെ ഒരു പരിപാടി ഉണ്ടായിരുന്നു . ആദ്യ ദിവസം സ്വാമിജി സംസാരിച്ചത്‌ പതഞ്‌ജലിയോഗസൂത്രയെക്കുറിച്ചായിരുന്നു. രണ്ടാം ദിവസം അദ്ദേഹം ദീക്ഷ നല്‍കി. ഒരു സ്‌പര്‍ശനത്തിലൂടെ അദ്ദേഹം തന്നിലുളള ആത്മീയ ഊര്‍ജ്‌ജം നമ്മിലേക്ക്‌ പ്രവഹിപ്പിക്കുകയാണ്‌. അത്തരത്തില്‍ എനിക്കും ദീക്ഷ ലഭിച്ചു.

ഇതെല്ലാം യാദൃച്‌ഛികമായി സംഭവിച്ചതാണ്‌. ട്രെയിനിംഗ്‌ വന്നപ്പോള്‍ രാകേഷ്‌ തന്നെ നിര്‍ബന്ധിച്ച്‌ എന്നെ യു.എസിലേക്ക്‌ പറഞ്ഞയച്ചതാണ്‌. പക്ഷേ എല്ലാ കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും ആരംഭം അവിടെ നിന്നായിരുന്നു.

ആചാര്യ സാന്നിദ്ധ്യത്തില്‍ മനുഷ്യനിലെ ഊര്‍ജ്‌ജം പ്രവര്‍ത്തിക്കുന്നത്‌ എങ്ങനെയാണെന്ന്‌ മെഡിറ്റേഷനിലൂടെ ബോധ്യപ്പെടുത്തുന്ന കല്‍പ്പതരു വര്‍ക്ക്‌ഷോപ്പ്‌ എന്ന ചടങ്ങില്‍ സ്വാമിജി എന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച്‌ ചോദിച്ചു. ജീവിതപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന്‌ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എനിക്ക്‌ ഒരു വിധപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക്‌ കുട്ടികളുണ്ടായില്ല എന്നത്‌ പോലും മറ്റുള്ളവര്‍ക്കായിരുന്നു പ്രശ്‌നം. എനിക്കതൊരു പശ്‌നമായി തോന്നിയതേയില്ല.

വര്‍ക്ക്‌ഷോപ്പ്‌ ശരിക്കും ഞാന്‍ ആസ്വദിച്ചു. സ്വാമിജി മനോഹരമായി കാര്യങ്ങള്‍ വിശദീകരിക്കും, നര്‍മ്മരസപ്രധാനമായി കഥകള്‍ പറയും. ആളുകളുമായി നന്നായി ഇടപഴകാന്‍ അദ്ദേഹത്തിനായി.യു.എസില്‍ ഉണ്ടായിരുന്ന ഒന്നര മാസത്തിനിടെ സ്വാമിജിയെ നന്നായി മനസിലാക്കി. വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുകയും ചെയ്‌തു.

ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോന്ന 2009 ജൂണില്‍ സ്വാമിജിയുടെ 21 ദിവസത്തെ ഒരു കോഴ്‌സ് ബാംഗ്‌ളൂരില്‍ നടക്കുന്നതറിഞ്ഞ്‌ ഞാന്‍ ചേര്‍ന്നു. ആശ്രമത്തില്‍ തന്നെയാണ്‌ താമസിച്ചത്‌. അതിനൊന്നും രാകേഷിന്റെ അനുവാദം ചോദിച്ചിരുന്നില്ല. ചെയ്യണമെന്നു തോന്നിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യുകയായിരുന്നു. അത്തവണ പക്ഷേ ആശ്രമത്തില്‍ പോകാന്‍ അനുവാദം ചോദിച്ചു. അദ്ദേഹം തീരെ താത്‌പര്യമില്ലാത്ത മട്ടില്‍ പ്രതികരിച്ചു. എന്നാല്‍ താത്‌പര്യമെങ്കില്‍ പൊയ്‌ക്കൊള്ളാനും പറഞ്ഞു.

ആശ്രമവാസത്തിനിടയില്‍ ബ്രഹ്‌മചാരികളും ബ്രഹ്‌മചാരിണികളുമായി ഞാന്‍ അടുത്തു. കാര്യങ്ങള്‍ നന്നായി നോക്കി കണ്ട്‌ നടത്തി. ആശ്രമത്തെക്കുറിച്ച്‌ ഒരു ഡോക്യൂമെന്ററി നിര്‍മ്മിക്കാന്‍ അവര്‍ ആലോചിച്ചിരുന്നു. ഇത്‌ നല്ല അവസരമാണെന്നെനിക്ക്‌ തോന്നി. 2009 ഡിസംബറില്‍ 10 ദിവസത്തെ ബ്രഹ്‌മോത്സവത്തോടനുബന്ധിച്ച്‌ ഒരു മാസത്തിലധികം ആശ്രമത്തില്‍ തങ്ങി. ഡോക്യൂമെന്ററിയുടെ ഷൂട്ടിംഗും നടന്നു. ഇതേ സമയത്തു തന്നെ ഞാനും സ്വാമിജിയുമായുള്ള കിടപ്പറ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മോര്‍ഫഡ്‌ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വരാന്‍ തുടങ്ങി.

വളരെ കുറച്ച്‌ ബ്രഹ്‌മചാരികള്‍ക്കും ബ്രഹ്‌മചാരിണികള്‍ക്കും മാത്രമേ സ്വാമിജിയെ നേരില്‍ കാണാനും അടുത്ത്‌ ഇടപഴകാനും അനുവാദമുള്ളു. ഞാനൊരു ആശ്രമവാസിയല്ല. സ്വാമിജിയുമായി വ്യക്‌തിപരമായ അടുപ്പം സ്‌ഥാപിക്കാന്‍ താത്‌പര്യവുമുണ്ടായിരുന്നില്ല. ഷൂട്ടിംഗ്‌ സമയത്ത്‌ മെഡിറ്റേഷനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ബ്രഹ്‌മചാരികള്‍ പുറത്തു പോകുമ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ എന്നോട്‌ ആവശ്യപ്പെട്ടിട്ടു കൂടി ഞാനതിന്‌ തയ്യാറായില്ല.

ആശ്രമത്തിലെ ഡ്രൈവറായിരുന്നു എന്ന്‌ അവകാശപ്പെടുന്ന കെ. ലെനിന്‍ എന്നയാളാണ്‌ കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയത്‌. മാധ്യമങ്ങള്‍ക്ക്‌ വീഡിയോയും ചിത്രങ്ങളും നല്‍കിയതയാളാണ്‌. ആദ്യം 36 സീഡികള്‍ ഉണ്ടെന്നാണ്‌ പറഞ്ഞത്‌. പിന്നീട്‌ അത്‌ 64 എന്നായി. ലെനിന്‍ ബ്രഹ്‌മചാരിയായിരുന്നു. രണ്ടിലധികം തവണ ഞാന്‍ അയാളെ ആശ്രമത്തില്‍ കണ്ടിട്ടുണ്ട്‌. ഡിസംബറില്‍ ഞാന്‍ അവിടെയുള്ളപ്പോഴും അയാളെ കണ്ടു. ഞാന്‍ എവിടെ പോയാലും അയാള്‍ പിന്നാലെയുണ്ടായിരുന്നു. സംസാരവും ശരീരഭാഷയും നോട്ടവും എല്ലാം അരോചകമായിരുന്നു. തൊട്ടടുത്തു വന്ന്‌ മുട്ടിയുരുമ്മി നില്‍ക്കും. പല തവണ ശരീരത്തില്‍ സ്‌പര്‍ശിക്കുന്ന അവസ്‌ഥ വരെ വന്നു. എന്നാല്‍ മോശമായി ഒന്നും തന്നെ അയാള്‍ എന്നോട്‌ സംസാരിച്ചിട്ടില്ല.

സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയം വച്ച്‌, ചില സൂചനകളില്‍ നിന്നു തന്നെ ഒരാളുടെ ദുരുദ്ദേശ്യം നമുക്ക്‌ തിരിച്ചറിയാന്‍ പറ്റും. ഒരു തവണ കയര്‍ത്തു സംസാരിക്കേണ്ടി വന്നു. അയാളുടെ പെരുമാറ്റവൈകല്യങ്ങള്‍ ബ്രഹ്‌മചാരിണികളുടെ നേര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും പരാതിപ്പെടുമെന്ന്‌ പറഞ്ഞാലുടന്‍ കാലില്‍ വീണ്‌ മാപ്പ്‌ പറയുന്നതാണ്‌ അടവെന്നും അവര്‍ സൂചിപ്പിച്ചു. ഉത്സവ സീസണായതു കൊണ്ട്‌ എല്ലാവരും തിരക്കിലായിരുന്നു. ഞാന്‍ സ്വാമിജിയോട്‌ ഒന്നും പറയാന്‍ പോയില്ല.

ഫെബ്രുവരി 13 ന്‌ ശിവരാത്രി ദിവസം ഞാന്‍ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ ലെനിന്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു.ഞാന്‍ അലറിവിളിച്ച്‌ എതിര്‍ത്തു. അയാള്‍ വാതിലടയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വല്ലാതെ തള്ളി മാറ്റി. എന്റെ നിലവിളി കേട്ട ഒരു ബ്രഹ്‌മചാരി ഓടി വന്ന്‌ എന്നെ രക്ഷിച്ച്‌ വാതില്‍ തുറന്ന്‌ തന്നു. ആ തക്കത്തിന്‌ ലെനിന്‍ ഓടി രക്ഷപ്പെട്ടു. ബ്രഹ്‌മചാരിയോട്‌ ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ എന്റെ കരച്ചില്‍ കേള്‍ക്കുകയും കൈയ്യിലെ മുറിപ്പാടുകള്‍ കാണുകയും ചെയ്‌തതില്‍ നിന്ന്‌ അദ്ദേഹം എല്ലാം മനസിലാക്കി. ആരോടും ഇതൊന്നും പറയരുതെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ അപേക്ഷിച്ചു.

സ്വാമിജിയുടെ യുഎസിലുള്ള ഭക്‌തആരതിറാവുവിന്റെ മോര്‍ഫഡ്‌ വീഡിയോ കാണിച്ച്‌ ലെനിന്‍ എന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ ഭയന്നു. ലെനിന്റെ പെരുമാറ്റം ആരോടെങ്കിലും പറഞ്ഞാല്‍ ഇത്തരം മോര്‍ഫഡ്‌ ചിത്രങ്ങളുണ്ടാക്കി സണ്‍ ടിവിയിലും നക്കീരനിലും പ്രസിദ്ധീകരിക്കുമെന്ന്‌ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ അതൊന്നും കാര്യമാക്കിയില്ല.

എന്നാല്‍ എന്നെ ഞെട്ടിച്ചു കൊണ്ട്‌ അയാള്‍ ആ വീഡിയോ മാധ്യമങ്ങള്‍ക്ക്‌ കൈമാറി. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഇതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. ഞാന്‍ എന്തോ തെറ്റ്‌ ചെയ്‌തതു പോലെയാണ്‌ പലരും നോക്കിക്കണ്ടത്‌. പോലീസിനോടും കോടതിയില്‍ പോലും സത്യം പറയാന്‍ കെല്‍പ്പില്ലാതെ വിഷമിച്ചു. അത്രമാത്രം ആ സംഭവം എന്നെ മാനസികമായി തളര്‍ത്തി. ലോകം മുഴുവന്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ലോകത്തെ മുഴുവന്‍ സത്യം ബോധ്യപ്പെടുത്താന്‍ എനിക്ക്‌ കഴിയുമോ?

അനുഗ്രഹം പോലെ ഒരു മലയാളസിനിമയില്‍ അവസരം വന്നു. ഒരാശ്വാസം എന്നോണം ഞാന്‍ കേരളത്തിലേക്ക്‌ പോന്നു. മാര്‍ച്ച്‌ രണ്ടാം തീയതി വീഡിയോ സണ്‍ ടിവിയും ചിത്രങ്ങള്‍ നക്കീരന്‍ വാരികയും പ്രസിദ്ധീകരിച്ചു. കൈ കോര്‍ത്തുപിടിച്ച്‌ കിടക്കയില്‍ ഇരിക്കുന്ന സ്‌ത്രീയുടെയും പുരുഷന്റെയും ചിത്രം. പടത്തില്‍ കാണുന്ന സ്‌ത്രീ സത്യത്തില്‍ ഞാനായിരുന്നില്ല. കാവി ധരിച്ച പുരുഷന്‍മാരും സാല്‍വാര്‍ കമ്മീസ്‌ ധരിച്ച സ്‌ത്രീകളും ആശ്രമത്തിലെ പതിവു കാഴ്‌ചകളാണ്‌. അവിടത്തെ സ്‌ത്രീപുരുഷന്‍മാരുടെ യൂണിഫോം അതാണ്‌. സംഭവം നടന്നതായി പറയുന്ന രാത്രിയിലും ആശ്രമത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കാണുന്ന മുറിയിലോ പശ്‌ചാത്തലത്തിലോ ഞാന്‍ കയറിയതു പോലുമില്ല. മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം വേറൊരു മുറിയിലാണ്‌. ആ ദിവസം എന്റെ സഹോദരിയും ആശ്രമത്തിലുണ്ടായിരുന്നു.

അടുത്ത ദിവസം കുമുദം വാരികയില്‍ എന്റെ വിശദീകരണം വന്നു. അതില്‍ ഞാന്‍ ഇങ്ങനെ പറയുന്ന ഒരു ഭാഗമുണ്ട്‌:"ഞാന്‍ സ്വാമിജിക്ക്‌ സേവ ചെയ്‌തിട്ടുണ്ട്‌.അദ്ദേഹത്തെ കെയര്‍ ചെയ്‌തിട്ടുണ്ട്‌.എന്നാല്‍ ഈ വീഡിയോ പൂര്‍ണ്ണമായും മോര്‍ഫ്‌ ചെയ്‌തതാണ്‌''

ശരിക്കും ഞാന്‍ ഞെട്ടി. ഈ വിഷയത്തെക്കുറിച്ച്‌ അത്തരത്തില്‍ ഒരു പ്രസ്‌താവന ഞാന്‍ നടത്തിയിട്ടേയില്ല. റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര്‌ പോലും കൊടുത്തിട്ടില്ല. അതില്‍ നിന്നു തന്നെ അതിന്റെ വിശ്വാസ്യത വ്യക്‌തമാണ്‌.

കേരളത്തില്‍ നിന്ന്‌ മടങ്ങിയെത്തി മാധ്യമങ്ങള്‍ക്കു മുന്നില്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പരിചയമുള്ള മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വിലക്കി.അവര്‍ പറഞ്ഞു:"രഞ്‌ജിത ഇപ്പോള്‍ ചെന്നൈയില്‍ വരേണ്ട.തത്‌കാലം രാജ്യം വിട്ടുപോവുക.ഒരു അറസ്‌റ്റിനു സാധ്യതയുണ്ട്‌'' ഞാന്‍ അമ്പരന്നു. എന്തിന്‌ എന്നെ അറസ്‌റ്റ് ചെയ്യണം. വിലങ്ങ്‌ വയ്‌ക്കത്തക്ക ഒരു തെറ്റും ഞാന്‍ ചെയ്‌തിട്ടില്ല.

പരീക്ഷണങ്ങള്‍ പിന്നെയും തുടര്‍ന്നു. ലെനിന്‍ എന്നോടും സ്വാമിജിയോടും പണം ആവശ്യപ്പെട്ടു. ഒരിക്കല്‍ അവന്‍ എന്നോട്‌ തുറന്ന്‌ സമ്മതിച്ചു. ഈ നീക്കത്തില്‍ നാലു പേര്‍ക്ക്‌ പങ്കുണ്ടെന്നും അതിലൊരാള്‍ 500 കോടിയുടെ ആസ്‌തിയുള്ള ബിസിനസുകാരനാണെന്നും വീഡിയോ്‌ ഉണ്ടാക്കാനുള്ള പണം ചെലവാക്കിയത്‌ മുഴുവന്‍ അയാള്‍ ആണത്രെ. പിന്നീട്‌ സണ്‍ടിവി യുടെ അഭിഭാഷകന്‍ എന്ന്‌ പറയപ്പെടുന്ന ശ്രീധര്‍ എന്നയാള്‍ എന്നെ സമീപിച്ച്‌ പറഞ്ഞു:"ഇത്‌ മാധ്യമങ്ങളില്‍ എത്തിയാല്‍ എന്താണ്‌ സംഭവിക്കുകയെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? നിങ്ങള്‍ പണം തന്നാല്‍ ഞങ്ങള്‍ നിങ്ങളെ അപകീര്‍ത്തിപ്പെടുത്തില്ല.പണം മുടക്കിയ ആളെ ഞങ്ങള്‍ പറഞ്ഞ്‌ പിന്‍തിരിപ്പിക്കാം''

സ്വാമിജിയോടുളള വ്യക്‌തിവിരോധവും ഇതിനെല്ലാം പിന്നിലുണ്ടായിരുന്നു. സ്വാമിജിയെ 25 വര്‍ഷം ജയിലില്‍ ഇടുക എന്നതായിരുന്നു ഇവരുടെ പദ്ധതി.അതിന്‌ ഒരു കാരണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ എന്റെ വീട്ടില്‍ റെയ്‌ഡ് നടത്തി വ്യഭിചാരത്തിന്‌ എന്നെ അറസ്‌റ്റു ചെയ്‌ത് സ്വാമിജിക്കെതിരെ പ്രസ്‌താവന നടത്തിക്കുക എന്നതായി ലക്ഷ്യം.

ഇതിനിടെ അഭ്യുദയകാംക്ഷികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ യുഎസിലേക്ക്‌ പോയി. മാധ്യമങ്ങള്‍ അത്‌ തെറ്റായി വ്യാഖ്യാനിച്ചു. സ്വാമിജിയുടെ ഭീഷണി ഭയന്ന്‌ ഞാന്‍ ഒളിച്ചോടിയതാണ്‌ പോലും. ഈ വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ മാന്യമായ നിശ്ശബ്‌ദത പാലിക്കുന്നതാണ്‌ നല്ലതെന്ന്‌ തോന്നി. എന്നാല്‍ പെട്ടെന്നൊരു ദിവസം സ്വാമിജി അറസ്‌റ്റു ചെയ്യപ്പെട്ടപ്പോള്‍ അത്‌ എനിക്ക്‌ കടുത്ത ആഘാതമായി. ഇന്റര്‍നെറ്റില്‍ നിന്നു വിവരം അറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന്‌ അറിയില്ലായിരുന്നു. മനസ്‌ ശൂന്യമായ പോലെ. എന്നായാലും സത്യം പുറത്തു വരുമെന്ന്‌ ഉറപ്പ്‌. എന്നാല്‍ ഈ വിഷയത്തില്‍ എനിക്കുണ്ടായ പേര്‌ദോഷം നിലനില്‍ക്കുമല്ലോ എന്നതിലായിരുന്നു ദുഖം.

ആ വീഡിയോ എങ്ങനെ നിര്‍മ്മിച്ചു എന്നതിലായിരുന്നു അമ്പരപ്പ്‌. ചോദ്യശരങ്ങളുമായി നേരിട്ടവര്‍ക്കു മുന്നില്‍ ഞാന്‍ കൂസിയില്ല.ഞാന്‍ എന്തിന്‌ ഇതിനെല്ലാം മറുപടി പറയണം? ഇതില്‍ എന്നെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ്‌ അവകാശം? ഒരു കാര്യം എനിക്കറിയാം. മുന്തിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്‌ ആ മോര്‍ഫഡ്‌ വീഡിയോ നിര്‍മ്മിച്ചത്‌. അത്തരം സാങ്കേതിക സൗകര്യങ്ങള്‍ നിലവിലുണ്ടെന്ന്‌ യുഎസിലുള്ള അഭിഭാഷകര്‍ സമ്മതിക്കുകയും ചെയ്‌തു. അഡോബ്‌ 8 എന്നോ മറ്റോ പേരുള്ള സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ്‌ ഇത്‌ ചെയ്‌തിരിക്കുന്നതേ്രത.

പിന്നീട്‌ സിബിഐയ്‌ക്ക് സ്വാമിജി നല്‍കിയ മൊഴി എന്ന പേരില്‍ പത്രവാര്‍ത്ത കണ്ടു.അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ''രഞ്‌ജിതയ്‌ക്ക് പുറമെ 15 ലേറെ മറ്റ്‌ സ്‌ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ സ്‌ത്രീഭക്‌തകളെ ഞാന്‍ നിര്‍ബന്ധപുര്‍വം പ്രേരിപ്പിച്ചിട്ടുണ്ട്‌. ചിലപ്പോള്‍ സ്വമേധയാ അവര്‍ തയ്യാറായിട്ടുണ്ട്‌''

ആ പ്രസ്‌താവനയ്‌ക്ക് ശേഷം ഞാന്‍ സ്വാമിജിയുമായി സംസാരിച്ചിട്ടില്ല. പക്ഷേ കോടതിയില്‍ സ്വാമിജി സിബിഐ യെ വെല്ലുവിളിച്ചു എന്നാണറിഞ്ഞ ത്‌. ആ ഫയലുകള്‍ സിബിഐയുടെ പക്കല്‍ നിന്നു നഷ്‌ടപ്പെട്ടതായും അറിയാന്‍ കഴിഞ്ഞു.

കേരളത്തില്‍ ഷൂട്ടിംഗ്‌ നടക്കുന്ന സന്ദര്‍ഭത്തിലാണ്‌ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുന്നത്‌. ഞാന്‍ അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച്‌ പറഞ്ഞു."ചിലര്‍ എന്റെയും സ്വാമിജിയുടെയും പടങ്ങള്‍ മോര്‍ഫ്‌ ചെയ്‌തതാണ്‌. ഈ പേരില്‍ അവര്‍ ഞങ്ങളെ ബ്‌ളാക്ക്‌മെയില്‍ ചെയ്‌ത് പണം തട്ടാനും ശ്രമിച്ചു''

അദ്ദേഹം പറഞ്ഞു:"വിഷമിക്കേണ്ട.എല്ലാം ശരിയാവും''

അദ്ദേഹവും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന്‌ എനിക്കു തോന്നി. എന്നാല്‍ വളരെ അനുഭാവപൂര്‍ണ്ണമായാണ്‌ എന്നോട്‌ സംസാരിച്ചത്‌.

കുടുംബവും എന്നെ പിന്‍തുണച്ചു. യു.എസില്‍ എത്തിയ ശേഷം ഞാന്‍ സ്വാമിജിയെ ഫോണില്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു:"വിഷമിക്കേണ്ട. എല്ലാം ശരിയാവും. എന്നെ വിശ്വസിക്കുക''

എന്നിട്ടും നിയപരമായി നേരിടണമെന്ന ചിന്ത എന്റെ ഉള്ളില്‍ വന്നു. പല അഭിഭാഷകരെയും സമീപിച്ചെങ്കിലും സണ്‍ ടിവിക്കെതിരെ വാദിക്കാന്‍ ആരും തയ്യാറായില്ല. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ മരുമകന്‍ കലാനിധിമാരനാണ്‌ സണ്‍ ടിവി ഉടമ.

ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിന്റെ പിടിയിലായി. ജീവിതം പൂര്‍ണ്ണമായും തകര്‍ന്നു എന്നു തന്നെ വിശ്വസിച്ചു. ഇക്കാര്യത്തെക്കുറിച്ച്‌ ഒരാളോട്‌ സംസാരിക്കാനോ സത്യം വിശദീകരിക്കാന്‍ പോലും ഞാന്‍ അശക്‌തയായിരുന്നു. മൂന്ന്‌ മാസം എടുത്തു സംസാരിക്കാനുള്ള ധൈര്യം സംഭരിക്കാന്‍. ഇക്കാലമത്രയും എല്ലാവരില്‍ നിന്നും ഞാന്‍ എന്റെ മുഖം ഒളിപ്പിച്ചു വച്ചു. ഞാന്‍ എന്റെ മാതാപിതാക്കളോട്‌ തുറന്ന്‌ പറഞ്ഞു:"ആ വീഡിയോ സത്യമല്ല.''

വിശ്വസിക്കണോ വേണ്ടയോ എന്നത്‌ അവരുടെ കാര്യം. അവരുടെ വേദന മാറ്റാനായി മറ്റൊന്നും ചെയ്യാന്‍ എനിക്ക്‌ കഴിയില്ല.

എന്നാല്‍ രാകേഷ്‌ വളരെ അപ്‌സെറ്റ്‌ ആയിരുന്നെന്ന്‌ അറിയാന്‍ കഴിഞ്ഞു. പക്ഷേ അദ്ദേഹം എന്നെ വഴക്ക്‌ പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തില്ല. അദ്ദേഹത്തിന്‌ എന്നില്‍ വിശ്വാസക്കുറവുണ്ടായിരുന്നില്ല. എന്നാല്‍ സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. ഞങ്ങള്‍ പരസ്‌പരം തുറന്നു സംസാരിച്ചു. പല കാര്യങ്ങളിലും യോജിപ്പും വിയോജിപ്പുമുണ്ട്‌. സാഹചര്യം വിവാഹമോചനത്തിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ എനിക്കു തോന്നി. പക്ഷേ ഇതുവരെ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്‌തിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ രാകേഷിനും ബുദ്ധിമുട്ടുണ്ട്‌. കാരണം ഞങ്ങള്‍ക്കിടയില്‍ ഇന്നേവരെ വഴക്കോ പിണക്കമോ ഉണ്ടായിട്ടില്ല.

ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്‌ക്കു വരെ ശ്രമിച്ചു. ഹൈദരബാദില്‍ വച്ചായിരുന്നു അത്‌. ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആത്മഹത്യയാണെന്ന്‌ തോന്നി. പക്ഷേ രണ്ട്‌ കാര്യങ്ങള്‍ എന്നെ പിന്‍തിരിപ്പിച്ചു. ഒന്ന്‌ കുടുംബം, രണ്ട്‌ സ്വാമിജിയുടെ വാക്കുകള്‍.

എന്റെ തീരുമാനം അറിഞ്ഞ സ്വാമിജി പറഞ്ഞു:" ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആത്മാവ്‌ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയില്‍ തൂങ്ങിക്കിടക്കും.നിങ്ങള്‍ പ്രശ്‌നങ്ങളെ നേരിട്ട്‌ ജീവിക്കുകയാണ്‌ വേണ്ടത്‌. ആത്മഹത്യ രക്ഷപ്പെടലല്ല''

ചിന്തിച്ചപ്പോള്‍ എനിക്കു തോന്നി.ഞാന്‍ മരിച്ചാല്‍ സ്വാമിജി എന്നെ കൊന്നതാണെന്നവര്‍ പറഞ്ഞു പരത്തും. എന്റെ മരണം ലെനിനെപ്പോലുള്ളവര്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴിയാവരുതെന്നും തിരിച്ചറിഞ്ഞു. എന്നിട്ടും ഒരു ഘട്ടത്തില്‍ എനിക്ക്‌ നിയന്ത്രണം വിട്ടു. ദുബായ്‌വഴി ന്യൂയോര്‍ക്കിലേക്ക്‌ പോകുന്ന വഴി ബുര്‍ജ്‌ ഖലിഫാ ടവറില്‍ നിന്ന്‌ ചാടിയാലോ എന്ന്‌ ഞാന്‍ ആലോചിച്ചു.

ഇപ്പോള്‍ സണ്‍ടിവിയ്‌ക്കും നക്കീരന്‍ മാസികയ്‌ക്കും എതിരെ അപകീര്‍ത്തി കേസ്‌ കൊടുത്തിരിക്കുകയാണ്‌. ആ ടേപ്പുകള്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ സണ്‍ടിവി എന്നോട്‌ 100 കോടി രൂപ ചോദിച്ചു. അയ്യപ്പന്‍ എന്നയാളാണ്‌ ആവശ്യപ്പെട്ടത്‌.സണ്‍ടിവി സി.ഒ.ഒ. ഹാന്‍സ്രാജ്‌ സക്‌സേനയുടെ വലം കൈയ്യായിരുന്നു ഈ അയ്യപ്പന്‍. ഈ പരാതിയെക്കുറിച്ച്‌ സിബിഐ അന്വേഷിച്ചു വരികയാണ്‌.

ഇതിനിടയില്‍ ധാരാളം പേര്‍ എന്നെ വിളിച്ച്‌ സാന്ത്വനിപ്പിച്ചു.അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഇന്ത്യയിലേക്ക്‌ വരേണ്ട, യുഎസില്‍ തന്നെ താമസിക്കാനാണ്‌ അവര്‍ പറഞ്ഞത്‌. അതേസമയം ചില മാധ്യമങ്ങള്‍ എന്നെക്കുറിച്ച്‌ ശുദ്ധ അസംബന്ധങ്ങള്‍ തട്ടിവിടുന്നത്‌ ശ്രദ്ധയില്‍ പെട്ടു. നാട്ടില്‍ വന്ന്‌ ഇതിനെതിരെ പൊരുതാന്‍ തീരുമാനിച്ചു. ഞാന്‍ ബാംഗ്‌ളൂരിലേക്ക്‌ വന്നു. എന്റെ മാതാപിതാക്കള്‍ അതിന്റെ പ്രാന്തപ്രദേശത്ത്‌ വാടകവീട്‌ എടുത്ത്‌ താമസിക്കുന്നുണ്ടായിരുന്നു.തിരിച്ചെത്തുമ്പോള്‍ എന്റെയുള്ളില്‍ നല്ല ആശങ്ക ഉണ്ടായിരുന്നു.ചിലയാളുകള്‍ സാക്ഷിയാകാന്‍ എന്നെ പ്രേരിപ്പിച്ചു: ''രഞ്‌ജിത പറയണം ഡ്രഗ്‌സ് തന്ന്‌ മയക്കിയും ഹിപ്പ്‌നോട്ടൈസ്‌ ചെയ്‌തും സ്വാമിജി നിന്നെ കൊണ്ട്‌ തെറ്റ്‌ ചെയ്യിക്കുകയായിരുന്നു. അപ്പോള്‍ ആളുകള്‍ക്ക്‌ സഹതാപം തോന്നും. അവര്‍ ക്ഷമിക്കാന്‍ തയ്യാറാവും''

എനിക്ക്‌ രക്ഷപ്പെടാനായി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനും മറ്റൊരാളെ കുരുതി കൊടുക്കാനും ഞാന്‍ തയ്യാറായില്ല. ചെന്നെയില്‍ താമസിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട്‌ ഞാന്‍ ബാംഗ്‌ളൂരില്‍ തന്നെ തുടര്‍ന്നു.

ഒരു നടിയായതു കൊണ്ടാണ്‌ എന്നെക്കുറിച്ച്‌ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രത കാട്ടിയത്‌. എന്റെ സ്‌ഥാനത്ത്‌ ഒരു വീട്ടമ്മയായിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണെങ്കില്‍ പോലും മാസ്‌ക് ചെയ്‌ത് അവരുടെ രൂപവും പേരും രഹസ്യമാക്കി വച്ചേനെ. ഒരു താരത്തിന്‌ സ്വകാര്യതയില്ലല്ലോ? അവരുടെ കണ്ണീര്‌ വിറ്റും റേറ്റിംഗ്‌ കൂട്ടാന്‍ ചാനലുകള്‍ക്ക്‌ മടിയില്ല. എല്ലാം മറക്കാന്‍ അഭിനയത്തിലേക്ക്‌ മടങ്ങിയാലോ എന്നാലോചിച്ചെങ്കിലും അതിനുളള മനസാന്നിദ്ധ്യം ഇല്ല. ഇനി എന്തു ചെയ്യണമെന്ന്‌ ഒരു രൂപവുമില്ല. വീട്ടിലെ ഏകാന്തതയില്‍ ഭിത്തിയിലേക്ക്‌ തുറിച്ചു നോക്കി ഇരിക്കുകയാണു ഞാന്‍. ഈ പേരു ദോഷങ്ങളുടെ പൊടിയടങ്ങി ഒരു ദിവസം സത്യം പുറത്തു വരുമെന്ന്‌ വിശ്വസിക്കുന്നു. സ്വാമിജിയുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തിലും ഞാന്‍ ഓര്‍ക്കുന്നു. എല്ലാം സംഭവിക്കുന്നത്‌ നല്ലതിനു വേണ്ടിയാണ്‌.